ഖാലിദ സിയ കോടതിയില്‍ കീഴടങ്ങി: അഞ്ച് കേസുകളില്‍ ജാമ്യം

ധാക്ക: വിവിധ കേസുകളില്‍ അറസ്റ്റ് വാറന്‍റ് നേരിടുന്ന ബംഗ്ളാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ കോടതിയില്‍ കീഴടങ്ങി. ഖാലിദ സിയക്ക് അഞ്ച്കേസുകളില്‍ ജാമ്യം ലഭിച്ചു.  
കഴിഞ്ഞ വര്‍ഷം നടന്ന സര്‍ക്കാര്‍വിരുദ്ധ റാലിയില്‍ ബസിനുനേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസും ജാമ്യം ലഭിച്ചതില്‍പെടും.
കോടതി അറസ്റ്റ് വാറന്‍റ് പ്രഖ്യാപിച്ച് ഒരാഴ്ച കഴിയുംമുമ്പാണ് 70കാരിയായ ഖാലിദയുടെ നാടകീയമായ കീഴടങ്ങല്‍.  നേരത്തേ സിയ സമര്‍പ്പിച്ച ജാമ്യഹരജി കോടതി തള്ളുകയും അവരോട് വിചാരണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.  ബംഗ്ളാദേശി കറന്‍സിയായ 1,00,000 ടാക ബോണ്ടിന്മേലാണ് കോടതി സിയക്ക് ജാമ്യം അനുവദിച്ചത്. ബംഗ്ളാദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ നൂറുകണക്കിന് അനുയായികള്‍  വിധിപ്രസ്താവം നടക്കുന്ന ധാക്കയിലെ മെട്രോപൊളിറ്റന്‍ സെഷന്‍ കോടതിക്കു പുറത്ത് ഖാലിദക്ക് പിന്തുണയുമായത്തെിയിരുന്നു.  
1991ലാണ്  ഖാലിദ സിയ അധികാരത്തില്‍ വന്നത്. തുടര്‍ന്ന്  2001ലും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.