തെഹ്റാൻ: ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തുന്നതിൽ പങ്കാളികളായതിനെ തുടർന് ന് മുഴുവൻ അമേരിക്കൻ സേനയെയും ഭീകരരായി പ്രഖ്യാപിച്ച് ഇറാൻ. ചൊവ്വാഴ്ച ചേർന്ന ഇറ ാൻ പാർലമെൻറാണ് ഇക്കാര്യം വ്യക്തമാക്കുന്ന നിയമം പാസാക്കിയത്.
മുഴുവൻ അമേരിക്കൻ സേനയും പെൻറഗണിലെ ജീവനക്കാരും ബന്ധപ്പെട്ട സംഘടനകളും ഏജൻറുമാരും എല്ലാം ഭീകരപ്പട്ടികയിൽ ഉൾപ്പെടുന്നു. അമേരിക്കൻ സേനയും പെൻറഗണുമായി നടത്തുന്ന ഏതുതരം ഇടപെടലുകളും ഭീകരപ്രവർത്തനമാണെന്നും നിയമം വ്യക്തമാക്കുന്നു. ഖാസിം സുലൈമാനി മേധാവിയായിരുന്ന ഖുദ്സ് സേനയുടെ ഖജനാവിലേക്ക് 200 ദശലക്ഷം യൂറോ അനുവദിക്കാനും പാർലെമൻറ് തീരുമാനമെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.