ലാഹോർ: തെൻറ വീട്ടു തടങ്കലിനു പിറകിൽ മോദി സർക്കാറല്ല, പാകിസ്താൻ സർക്കാറാണെന്ന് മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരനും ജമാഅത്തുദ്ദഅ്വ നേതാവുമായ ഹാഫിസ് സഇൗദ്. കശ്മീർ വിഷയം ഉയർത്തിെക്കാണ്ടു വരുന്നത് തടയനാണ് പാക് സർക്കാർ തന്നെ 10 മാസം വീട്ടു തടങ്കലിൽ അടച്ചതെന്നും സഇൗദ് ആരോപിച്ചു. ലാഹോറിൽ ഒരു ചടങ്ങിൽ പെങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, ഇന്ത്യയുടെയും യു.എസിെൻറയും സമ്മർദ്ദഫലമായാണ് തന്നെ പാകിസ്താൻ തടവിലാക്കിയതെന്നായിരുന്നു സഇൗദിെൻറ ആരോപണം. കഴിഞ്ഞ നവംബറിലാണ് സഇൗദ് വീട്ടു തടങ്കലിൽ നിന്നും മോചിതനായത്.
കശ്മീരികളുടെ ത്യാഗം എന്തുകൊണ്ടാണ് ഇസ്ലാമാബാദ് അവഗണിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ല. പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി മന്ത്രിസഭയിലെ മറ്റു മന്ത്രിമോരോടൊരുമിച്ച് യോഗം ചേർന്ന് കശ്മീരികൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും സഇൗദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.