യു.എസിൽ പ്രൈമറി ജയിച്ച് ഇൽഹാൻ ഉമർ

ന്യൂയോർക്: കടുത്ത ഇസ്രായേൽ വിരുദ്ധത പരസ്യമാക്കിയ യു.എസ് പ്രതിനിധി സഭാംഗം ഇൽഹാൻ ഉമറിന് ഡെമോക്രാറ്റിക് പ്രൈമറിയിൽ ജയം. ഇസ്രായേൽ അനുകൂല ലോബി വൻതോതിൽ പണമിറക്കിയും പ്രചാരണം നയിച്ചും മുന്നിലുണ്ടായിട്ടും അനായാസ ജയം കുറിച്ചാണ് ഇൽഹാൻ മിനിസോടയിൽ നിന്ന് ഒരിക്കൽക്കൂടി ഊഴം കുറിക്കാൻ ഒന്നാം കടമ്പ കടന്നത്.

ഇസ്രായേൽ വിരുദ്ധ കൂട്ടുകെട്ടായി അറിയപ്പെട്ട ‘സ്ക്വാഡ്’ ഗ്രൂപ്പിലെ മറ്റു രണ്ടു പേർ പ്രൈമറിയിൽ പരാജയപ്പെട്ടു. ന്യൂയോർക്കിൽനിന്നുള്ള പ്രതിനിധി ജമാൽ ബോമാനും മിസൂറി പ്രതിനിധി കോറി ബുഷുമാണ് പരാജയപ്പെട്ടത്. യു.എസ് കോൺഗ്രസിൽ നാലാമൂഴം തേടി മത്സരത്തിനിറങ്ങിയ ഇൽഹാൻ ഉമർ 57 ശതമാനത്തിലേറെ വോട്ടു നേടിയപ്പോൾ 2022ലെ പ്രൈമറിയിൽ തൊട്ടടുത്തായിരുന്ന എതിരാളി ഡോൺ സാമുവൽസ് ഇത്തവണ ബഹുദൂരം പിറകിലായി. സോമാലിയൻ വംശജയായ ഇൽഹാൻ നാട്ടിലേക്ക് തിരിച്ചുപോകണമെന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന മുമ്പ് വിവാദം സൃഷ്ടിച്ചിരുന്നു.

Tags:    
News Summary - 'Squad' member Ilhan Omar wins congressional primary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.