ഹാഫിസ് സഇൗദിെൻറ മോചനം ന്യായീകരിച്ച് പാകിസ്താൻ 

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിെൻറ സൂത്രധാരൻ ഹാഫിസ് സഇൗദിനെ വീട്ടുതടങ്കലിൽ നിന്ന് മോചിപ്പിച്ച തീരുമാനത്തെ ന്യായീകരിച്ച് പാകിസ്താൻ. ഭീകരസംഘങ്ങൾക്കെതിരായ യു.എൻ പ്രമേയം നടപ്പാക്കുന്നതായും പാകിസ്താൻ അവകാശപ്പെട്ടു. 

നിയമകൽപന ശരിവെക്കുകയാണ് ഇപ്പോൾ ചെയ്തത്.  തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല. ആ ലക്ഷ്യം പൂർത്തീകരിക്കാൻ  നിരവധി കാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും പാക് വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു. തീവ്രവാദത്തിനെതിരെ നടപടി സ്വീകരിക്കുന്നതിൽ പാകിസ്താൻ വീഴ്ച കാണിക്കുന്നുവെന്നതിെൻറ തെളിവാണിതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചിരുന്നു. അതിെൻറ മറുപടിയായാണ് പാകിസ്താെൻറ പ്രസ്താവന. 

ലശ്കറെ ത്വയ്യിബ സ്ഥാപകനേതാവും ജമാഅത്തുദ്ദഅ്വയുടെ തലവനുമായ ഹാഫിസ് സഇൗദിെൻറ തലക്ക് യു.എസ് ഒരു കോടി ഡോളർ വിലയിട്ടതാണ്. യു.എന്നും യു.എസും ഭീകരനായാണ് ഹാഫിസിനെ പരിഗണിക്കുന്നത്. 297 ദിവസത്തെ വീട്ടുതടങ്കലിനുശേഷമാണ് ഹാഫിസിനെ വിട്ടയച്ചത്. 

അതിനിടെ, തന്നെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്ന യു.എസ് ആവശ്യത്തിന് മറുപടി പറയാനായി നടത്താൻ നിശ്ചയിച്ചിരുന്ന വാർത്തസമ്മേളനം ഹാഫിസ് സഇൗദ്  മാറ്റിവെച്ചു. 
ഇസ്ലാമാബാദിൽ പ്രതിഷേധക്കാർക്കുനേരെ തുടരുന്ന പൊലീസ് നടപടിയെ തുടർന്നാണിതെന്ന് ജമാഅത്തുദ്ദഅ്വ വക്താവ് അറിയിച്ചു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് തന്നെ  അറസ്റ്റ് ചെയ്യണമെന്ന് യു.എസ് പാകിസ്താനിൽ സമ്മർദം ചെലുത്തുന്നതെന്ന് ഹാഫിസ് സഇൗദ് ആരോപിച്ചു. 

Tags:    
News Summary - Pakistan justifies Hafiz Saeed's release-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.