കൊളംബോ: എല്‍.ടി.ടി.ഇയുമായുള്ള ആഭ്യന്തരകലാപത്തിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര ജഡ്ജിമാരെ അനുവദിക്കാമെന്ന യു.എന്‍ നിര്‍ദേശം ശ്രീലങ്കന്‍ സര്‍ക്കാര്‍ തള്ളി. യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണം മന്ദഗതിയിലാണെന്ന് യു.എന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രാദേശിക-അന്താരാഷ്ട്ര തലത്തിലുള്ള ജഡ്ജിമാരെ ഉള്‍പ്പെടുത്തി പ്രത്യേക കോടതി രൂപവത്കരിക്കാമെന്നും യു.എന്‍ ആവര്‍ത്തിച്ചു.
എന്നാല്‍, അപ്രായോഗികമാണെന്നു കാണിച്ച് ഈ നിര്‍ദേശം ലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തള്ളുകയായിരുന്നു. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നിയോഗിച്ച നീതിന്യായ കോടതി കാര്യക്ഷമമാണെന്നും അന്താരാഷ്ട്രതലത്തിലുള്ള കോടതികളുടെ ആവശ്യമില്ളെന്നും അദ്ദേഹം പറഞ്ഞു. വിദേശ ജഡ്ജിമാരെ ഉപയോഗിച്ച് തങ്ങളുടെ സൈനികര്‍ക്കെതിരെ കുറ്റം ചുമത്താന്‍ അനുവദിക്കില്ല. സൈന്യത്തെ സംരക്ഷിക്കേണ്ടത് തന്‍െറ ഉത്തരവാദിത്തമാണെന്നും സിരിസേന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.