ബിലാവൽ ഭൂട്ടോ പാക് വിദേശ മന്ത്രി; നവാസ് ശരീഫ് പെരുന്നാളിന് ശേഷം പാകിസ്താനിലേക്ക് മടങ്ങും

ഇസ്‍ലാമാബാദ്: പാകിസ്താൻ വിദേശകാര്യ മന്ത്രിയായി പാകിസ്താൻ പീപ്ൾസ് പാർട്ടി (പി.പി.പി) ചെയർമാൻ ബിലാവൽ ഭൂട്ടോ-സർദാരി ബുധനാഴ്ച ചുമതലയേറ്റു. പ്രസിഡന്റ് ആരിഫ് ആൽവി ചടങ്ങിന് നേതൃത്വം നൽകി. പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ചടങ്ങിൽ സംബന്ധിച്ചു.

പാകിസ്താൻ മുസ്‍ലിം ലീഗ് (എൻ) തലവൻ നവാസ് ശരീഫിനെ ലണ്ടനിലെത്തി കൂടിക്കാഴ്ച നടത്തി ഒരാഴ്ചക്കകമാണ് ബിലാവലിന്റെ സത്യപ്രതിഞ്ജ. സഖ്യസർക്കാറിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് പി.പി.പി. അതേസമയം, ലണ്ടനിലുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ചെറിയ പെരുന്നാളിന് ശേഷം പാകിസ്താനിലേക്ക് മടങ്ങും. മുതിർന്ന മുസ്‍ലിം ലീഗ് (എൻ) നേതാവും ഫെഡറൽ മന്ത്രിയുമായ മിയാൻ ജാവേദ് ലത്തീഫാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് പുതിയ സർക്കാർ അദ്ദേഹത്തിന്റെ പാസ്പോർട്ട് പുതുക്കി നൽകിയത്.

മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ സർക്കാർ നവാസ് ശരീഫിനെതിരെ ഒട്ടേറെ അഴിമതി കേസുകൾ ചുമത്തിയിരുന്നു. ഇതിനിടയിലാണ് 2019 നവംബറിൽ ചികിത്സക്കായി നാലാഴ്ചത്തേക്ക് ലണ്ടനിലേക്ക് പോകാൻ ലാഹോർ ഹൈകോടതി അനുമതി നൽകിയത്. തിരിച്ചെത്തുന്ന അദ്ദേഹം അറസ്റ്റിലായില്ലെങ്കിൽ മുസ്‍ലിം ലീഗ് സംഘടിപ്പിക്കുന്ന റാലികളിൽ സംബന്ധിച്ചേക്കും.

Tags:    
News Summary - Bilawal Bhutto Zardari takes oath as Pakistan's foreign minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.