ന്യൂയോർക്ക്: നവംബർ മൂന്നിന് നടക്കുന്ന അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ വംശജരിൽ ഭൂരിപക്ഷം ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ തുണക്കുേമ്പാൾ, ഡോണൾഡ് ട്രംപിനെ പിന്തുണക്കുന്നവരിൽ ഭൂരിപക്ഷമുള്ളത് വെള്ളക്കാരാണെന്ന് പ്രമുഖ ഓൺലൈൻ സർവേ. അതേസമയം, വെള്ളക്കാരുടെ പിന്തുണയിൽ ട്രംപിന് നേരിയ ഭൂരിപക്ഷം മാത്രമേ ഉള്ളൂ എന്നും സർവേ പറയുന്നു.
71000 പേരിൽ നടത്തിയ 'കോ ഒാപറേറ്റിവ് ഇലക്ഷൻ സ്റ്റഡി' സർവേയിൽ ആകെ 51 ശതമാനം പേർ ബൈഡനെ തുണക്കുേമ്പാൾ 43 ശതമാനമാണ് ട്രംപിനുള്ള പിന്തുണ. 18 -44 വയസ്സിനിടയിലുള്ളവരിൽ ഭൂരിപക്ഷവും ബൈഡനൊപ്പവും 65നു മുകളിലുള്ളവരിൽ 53 ശതമാനം ട്രംപിനൊപ്പവുമാണ്.
ഏഷ്യൻ അമേരിക്കക്കാരിൽ 65 ശതമാനം ബൈഡനെ തുണക്കുേമ്പാൾ 28 ശതമാനം മാത്രമാണ് ട്രംപിനെ അനുകൂലിക്കുന്നത്. കറുത്ത വർഗക്കാരിൽ 86 ശതമാനമാണ് ബൈഡനൊപ്പമുള്ളത്. ട്രംപിനത് ഒമ്പതു ശതമാനം മാത്രം. ലാറ്റിൻ വംശജരിലും ബൈഡനുതന്നെ മേൽക്കൈ (ബൈഡൻ-59, ട്രംപ്-35). വനിതകളിൽ ഭൂരിഭാഗവും ബൈഡനെ തന്നെയാണ് തുണക്കുന്നത് (ബൈഡൻ- 55, ട്രംപ്-39).
വെള്ളക്കാരിലാണ് ട്രംപിന് നേരിയ മേൽക്കൈ ഉള്ളത്. ഇവരിൽ 49 ശതമാനത്തിെൻറ പിന്തുണയാണ് നിലവിലെ പ്രസിഡൻറിനുള്ളത്. പിന്നിലാണെങ്കിലും 45 ശതമാനം പേർ ബൈഡനെ തുണക്കുന്നു. അതേസമയം, ആകെ പുരുഷ വോട്ടർമാരിൽ 48 ശതമാനം പേർ ട്രംപാണ് ശരിയെന്ന് പറയുേമ്പാൾ ബൈഡനെ അനുകൂലിക്കുന്നവർ 47 ശതമാനമാണ്.
കോളജിൽ പോകാത്തവരിൽ ട്രംപിനും ബിരുദമുള്ളവരിൽ ബൈഡനുമാണ് മുൻതൂക്കം. തൊഴിൽരഹിതരും ഡമോക്രാറ്റുകൾക്കൊപ്പമാണ്. ഹാർവാഡ് സർവകലാശാല വിദഗ്ധരുടെ നേതൃത്വത്തിൽ 2006 മുതൽ നടന്നുവരുന്ന സർവേയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.