ഹേഗ്: ബുദ്ധസന്യാസികള്‍ വിദ്യാർഥികള്‍ക്കു നേരെ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ പുതിയ കാര്യമല്ലെന്നും തനിക്ക് വര്‍ഷങ്ങളായി അറിവുണ്ടായിരുന്നെന്നും തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. വെള്ളിയാഴ്ച നെതർലൻഡ്സിൽ ലൈംഗിക ചൂഷണത്തിനിരയായവരുമായി ചർച്ച നടത്തിയ ശേഷം ഡച്ച് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലാമയുടെ വെളിപ്പെടുത്തൽ.
നേരത്തേ യൂറോപ്യൻ സന്ദർശനത്തിനിടെ ലാമയുമായി ചർച്ചക്ക് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ചൂഷണത്തിന് ഇരയായവർ കത്ത് നൽകിയിരുന്നു. ചൂഷണം ചെയ്യപ്പെടുന്നതുവരെ ബുദ്ധമതമായിരുന്നു തങ്ങളുടെ അഭയകേന്ദ്രമെന്ന് അവർ കത്തിൽ സൂചിപ്പിച്ചിരുന്നു. ഇതേക്കുറിച്ച് ഡച്ച് പബ്ലിക് ടെലിവിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബുദ്ധസന്യാസികള്‍ വിദ്യാർഥികളോടു നടത്തുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് 1990കള്‍ മുതൽ അറിയാം. 25 വർഷം മുമ്പ് ഹിമാചൽപ്രദേശിലെ ധരംശാലയിൽ നടന്ന പാശ്ചാത്യ ബുദ്ധചാര്യന്മാരുെട സമ്മേളനത്തിനിടെ ലൈംഗികാരോപണങ്ങളുമായി ഒരാൾ സമീപിച്ചിരുന്നു. ലൈംഗിക ചൂഷണം നടത്തുന്നവര്‍ ബുദ്ധെൻറ ആശയങ്ങളെ കണക്കിലെടുക്കുന്നില്ല. ഇപ്പോള്‍ എല്ലാം പുറത്തുവന്ന സ്ഥിതിക്ക്, തങ്ങള്‍ക്കുണ്ടായേക്കാവുന്ന അപമാനത്തെക്കരുതിയെങ്കിലും ഇവര്‍ പിന്‍വാങ്ങിയേക്കും.
തിബത്തിലെ ആത്മീയനേതാക്കളെല്ലാം നവംബറില്‍ ധരംശാലയില്െവച്ച് കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്. മതനേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും കൂടിക്കാഴ്ചയില്‍ വിഷയം ഗൗരവമായി ചര്‍ച്ചചെയ്യുമെന്നും ലാമ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.