ജനീവ: ജീവനൊടുക്കാനുള്ള ശ്രമങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യ നിയമവിധേയമായ സ്വിറ്റ്സർലൻഡിലേക്ക് നാടുവിട്ട ആസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ഡേവിഡ് ഗുഡാളിന് മരണംവരിക്കാൻ അവസരമൊരുക്കാത്ത ആസ്ട്രേലിയയെ വിമർശിച്ച് സ്വിസ് ക്ലിനിക് രംഗത്ത്.
ഗുഡാളിനെ സ്വന്തം വീട്ടിൽനിന്ന് മത്സരിക്കാൻ അനുവദിക്കാത്ത നടപടിയെ നിഷ്ഠുരമെന്നാണ് എറ്റേണൽ സ്പിരിറ്റ് ക്ലിനിക് പ്രതിനിധി വിശേഷിപ്പിച്ചത്. ബേസലിലുള്ള എറ്റേണൽ സ്പിരിറ്റ് ക്ലിനിക്കിൽവെച്ച് േമയ് 10ന് ജീവിതം അവസാനിപ്പിക്കാനാണ് ഗുഡാൾ നിശ്ചയിച്ചിരിക്കുന്നത്.
ഗുരുതരാവസ്ഥയിലല്ലാതെ ദയാവധം നടത്താൻ ആസ്ട്രേലിയൻ നിയമം അനുവദിക്കുന്നില്ല. വിക്ടോറിയ പ്രവിശ്യ ഇത് നിയമവിധേയമാക്കിയിട്ടുണ്ടെങ്കിലും 2019ൽ മാത്രമേ പ്രാബല്യത്തിൽ വരുകയുള്ളൂ. നിയമപ്രകാരവും ഗുരുതരരോഗാവസ്ഥയിലുള്ളവർക്കും ആറു മാസത്തിൽ താഴെ മാത്രം ആയുർദൈർഘ്യം നിലനിൽക്കുന്നവർക്കും മാത്രമാണ് ദയാവധം അനുവദിക്കുക.
ഗുഡാൾ ഇൗ രണ്ട് വകുപ്പിലും ഉൾപ്പെടുന്നില്ല. എന്നാൽ സ്വിസ് നിയമപ്രകാരം മാനസികാരോഗ്യം ഉള്ള വ്യക്തി പ്രത്യേക കാലയളവിൽ സ്വയം മരിക്കണമെന്ന് ആവർത്തിച്ചാൽ അവർക്ക് ദയാവധത്തിനായി അപേക്ഷിക്കാം. പൂർണ ആരോഗ്യമുള്ള ആളുകൾ ദയാവധത്തിനായി അപേക്ഷിക്കുന്നത് വിരളമാണെന്നും ആത്മഹത്യക്കായി ക്ലിനിക്കിനെ സമീപിച്ച 80 ആളുകളിൽ ഭൂരിഭാഗവും വാർധക്യസഹജമായ രോഗ പീഡകൾ കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.