കാനഡയിലെ വാട്ടർപാർക്കിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ഒട്ടാവ: കാനഡയിലെ വാട്ടർപാർക്കിൽ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രം നടത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ. ന്യു ബ്രുൻസ്‍വിക്ക് പ്രവിശ്യയിലാണ് സംഭവം. മോൻക്ടണിലെ വാട്ടർപാർക്കിൽ വെച്ചാണ് ഇയാൾ പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.

ഹാലിഫാക്സിലാണ് കേസിലെ പ്രതി താമസിക്കുന്നതെന്ന് റോയൽ കനേഡിയൻ പൊലീസ് അറിയിച്ചു. ജൂലൈ ഏഴിനാണ് പാർക്കിൽവെച്ച് കൂട്ടലൈംഗികാതിക്രമം ഉണ്ടായതെന്നും ​​പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. ഒക്ടോബർ 24ന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന് ഇരയാവർ പരാതി നൽകാനായി മുന്നോട്ട് വരണമെന്നും കനേഡിയൻ പൊലീസ് അഭ്യർഥിച്ചു. രക്ഷിതാക്കൾ കുട്ടികളുമായി സംസാരിക്കണം. നിങ്ങളുടെ കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ പരാതി നൽകണം. നിങ്ങൾക്ക് ഞങ്ങളെ പൂർണമായും വിശ്വസിക്കാമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പ്രതിയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാളെ അറസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ലൈംഗികാതിക്രമത്തിന് ഇരയായവരിൽ ഒരു പെൺകുട്ടിയുടെ മാതാവ് ഇയാളുടെ ചിത്രം പങ്കുവെച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - Indian man goes on groping spree at Canada water park, arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.