ഗസ്സയിൽ ഇസ്രായേൽ കുരുതി തുടരുന്നു: മരണം 24 ആയി, മരിച്ചവരിൽ ആറു കുട്ടികളും

ഗസ്സ സിറ്റി: ഫലസ്തീൻ നഗരമായ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. 215 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ആറു കുട്ടികളും ഉൾപ്പെടും. ശനിയാഴ്ച ഗസ്സയിലെ ജബലിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചു പേർ കൂടി മരിച്ചിരുന്നു. 

ശനിയാഴ്ച ഉച്ചയോടെ ഗസ്സ സിറ്റിയിലെ താമസമേഖലയിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് നിലകളുള്ള വീട് തകർന്നു. സമീപത്തെ വീടുകൾക്കും നാശമുണ്ടായി. സ്ത്രീകളും കുട്ടികളും പ്രദേശത്ത് നിന്ന് ഓടിയതിനാൽ ആളപായമുണ്ടായില്ല. 

 വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അൽ ഖുദ്സ് ബ്രിഗേഡിന്റെ കമാൻഡർ തയ്സീർ അൽ ജബ്രി അടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Palestine's death toll climbs to 24 as Israel continues bombarding Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.