വാഷിങ്ടൺ: ആസ്ട്രസെനിക്ക വാക്സിനും മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന് മേൽ സമ്മർദമേറുന്നു. യു.എസ് ചേംബർ ഓഫ് കൊമേഴ്സ് പോലുള്ള ഏജൻസികളും, യു.എസ് കോൺഗ്രസ് അംഗങ്ങളും, ഇന്തോ-അമേരിക്കൻ പൗരൻമാരും ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ലോകം കോവിഡിൽ വലയുേമ്പാൾ ആസ്ട്ര സെനിക്ക വാക്സിനും മറ്റ് ജീവൻരക്ഷാ ഉപകരണങ്ങളും ആവശ്യമുള്ള രാജ്യങ്ങൾക്ക് നൽകണമെന്ന് യു.എസ് ചേംബർ ഓഫ് കൊമേഴ്സ് ബൈഡനോട് ആവശ്യപ്പെട്ടു.
നിലവിൽ യു.എസിന്‍റെ കൈവശമുള്ള വാക്സിൻ ഡോസുകൾ രാജ്യത്തിന് ആവശ്യമില്ല. ഈ ജൂണിനകം തന്നെ മുഴുവൻ അമേരിക്കക്കാർക്കുമുള്ള വാക്സിൻ നിർമിക്കാൻ കഴിയുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. എന്നിരിക്കെ കോവിഡ് വാക്സിനും മറ്റ് ജീവൻരക്ഷാ മരുന്നുകളും ഇന്ത്യക്ക് കൈമാറണമെന്ന് യു.എസ് ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.
യു.എസ് കോൺഗ്രസ് അംഗം റാഷിദ ത്വയിബയും ഇന്ത്യക്ക് സഹായം നൽകണമെന്നും ഇതിനായി വാക്സിൻ ഉൽപാദനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. വാഷിങ്ടൺ ടൈംസും കോവിഡിൽ വലുന്ന രാജ്യങ്ങൾക്ക് സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.