വാഷിങ്ടൺ: ഭരണവ്യവസ്ഥയിൽ നിലനിൽക്കുന്ന വംശീയത രാജ്യത്തിെൻറ ആത്മാവിന് കളങ്കമാണെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. ജോർജ് േഫ്ലായ്ഡ് കൊലപാതകത്തിലെ കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലും പൊലീസ് സംവിധാനങ്ങളിലും നിലനിൽക്കുന്ന വ്യവസ്ഥാപരമായ വംശീയതയും വംശീയമായ അസമത്വങ്ങളും നേരിടാൻ ആഹ്വാനം ചെയ്ത യു.എസ് പ്രസിഡൻറ്, അക്രമങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ പ്രതിഷേധക്കാരോട് അഭ്യർഥിക്കുകയും ചെയ്തു.
സാമൂഹിക നീതിയിൽ താൽപര്യമില്ലാത്ത തീവ്രവാദികളും സമരക്കാരും, നിലവിലെ സാഹചര്യത്തിൽ നിലനിൽക്കുന്ന വികാരങ്ങൾ മുതലെടുക്കാൻ കാത്തിരിക്കുന്നുണ്ടെന്നും അവരെ ജയിക്കാൻ വിടരുതെന്നും രാജ്യത്തോട് അഭിസംബോധന ചെയ്യവേ ബൈഡൻ മുന്നറിയിപ്പ് നൽകി.
വൈസ് പ്രസിഡൻറ് കമല ഹാരിസും ബൈഡനൊപ്പമുണ്ടായിരുന്നു.
കോടതി വിധിയിൽ ആശ്വാസം പ്രകടിപ്പിച്ച അവർ പക്ഷേ, ഇതോടെ േഫ്ലായ്ഡിെൻറ കൊലയുടെ വേദന മാറില്ലെന്നും വ്യക്തമാക്കി. ഇതൊരു, കറുത്ത വംശജരായ അമേരിക്കക്കാരുടെ മാത്രം പ്രശ്നമല്ല. മുഴുവൻ അമേരിക്കക്കാരെൻറയും പ്രശ്നമാണ്. കോടതി വിധി തുല്യനീതിയിലേക്ക് ഒരുപടികൂടി അടുപ്പിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ഇനിയും വ്യവസ്ഥ പരിഷ്കരിക്കേണ്ടതുണ്ടെന്നും കമല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.