സംരംഭകർക്ക് കരുതലും കൈത്താങ്ങും; സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് കെ.എഫ്.സി 250 കോടി വകയിരുത്തും
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി പ്രകാരമുള്ള വായ്പ പരിധി ഒരു കോടിയിൽനിന്ന് രണ്ട് കോടിയാക്കി. ഒപ്പം ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കേരള ഫിനാൻഷ്യൽ കോർപറേഷന്റെ (കെ.എഫ്.സി) വക കൈത്താങ്ങും. സംരംഭകത്വ വികസന പദ്ധതി ഈ വർഷം 500 കോടി രൂപ വായ്പ നൽകത്തക്കരീതിയിൽ പുനരാവിഷ്കരിക്കും. പദ്ധതിക്ക് പലിശയിളവ് നൽകാൻ 18 കോടി വകയിരുത്തി.
• ചെറുകിട-ഇടത്തരം സംരംഭക മേഖലയിലെ ബില്ലുകൾ ലളിത വ്യവസ്ഥയിലും കുറഞ്ഞ പലിശ നിരക്കിലും ഡിസ്കൗണ്ട് ചെയ്യുന്നതിനാൽ കെ.എഫ്.സി പുതിയ സ്കീം നടപ്പാക്കും. എം.എസ്.എം.ഇ ബിൽ ഡിസ്കൗണ്ടിങ് പദ്ധതിക്ക് 1000 കോടി രൂപ.
• ചെറുകിട-ഇടത്തരം സംരംഭങ്ങൾ നേരിടുന്ന പ്രധാന പ്രശ്നമായ പ്രവർത്തന മൂലധനത്തിന്റെ അഭാവം പരിഹരിക്കുന്നതിന് കെ.എഫ്.സി വെർച്വൽ പ്രവർത്തന മൂലധന വായ്പ പദ്ധതി നടപ്പാക്കും.
• ഉദ്യം രജിസ്ട്രേഷനുള്ള മുഴുവൻ പേരെയും വായ്പ പദ്ധതിയിൽ ഉൾപ്പെടുത്തും. പ്രവർത്തന മൂലധന വായ്പക്കായി 500 കോടി കെ.എഫ്.സി വകയിരുത്തും.
• കാർഷിക വ്യവസായങ്ങൾ, അഗ്രി സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ സംസ്കരണ യൂനിറ്റുകൾ, വെയർ ഹൗസ് ഗോഡൗൺ, കോൾഡ് സ്റ്റോറേജ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് 10 കോടിവരെ കെ.എഫ്.സി വായ്പ (പലിശ അഞ്ച് ശതമാനം).
• സ്റ്റാർട്ടപ്പുകളുടെ ആശയരൂപവത്കരണം, വാണിജ്യവത്കരണം ലക്ഷ്യമിട്ട് കെ.എഫ്.സിയുടെ സ്റ്റാർട്ടപ് പദ്ധതി പുനരാവിഷ്കരിക്കും.
• കെ.എഫ്.സി 250 കോടി രൂപ സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് തുക വകയിരുത്തും.
• കെ.എഫ്.സിയുടെ മൊത്തം വായ്പ ആസ്തി രണ്ടുവർഷത്തിനകം 10,000 കോടിയാക്കും.
കെ.എഫ്.സി അഞ്ച് ബ്രാഞ്ചുകൾകൂടി ആരംഭിക്കും.
• കെ.എസ്.എഫ്.ഇ ശാഖകളുടെ എണ്ണം 2025 ഓടെ 1000 ആയും ഇടപാടുകാരുടെ എണ്ണം ഒരു കോടിയായും വിറ്റുവരവ് ഒരു ലക്ഷം കോടിയായും ഉയർത്തും.
• അടുത്ത സാമ്പത്തിക വർഷം കെ.എസ്.എഫ്.ഇ മൂന്ന് മേഖല ഓഫിസും 15 മൈക്രോ ശാഖകളും ആരംഭിക്കും. എല്ലാ ആവശ്യങ്ങൾക്കും പൊതുജനങ്ങൾക്ക് സമീപിക്കാവുന്ന ലോൺ ഹബ്ബായി കെ.എസ്.എഫ്.ഇയെ ഉയർത്തും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.