4 ജി: ബി.എസ്.എൻ.എല്ലിന് ഫണ്ട് നൽകുന്നത് നിതി ആയോഗ് എതിർത്തു
text_fieldsതൃശൂർ: പൊതുമേഖല ടെലികോം സ്ഥാപനങ്ങളായ ബി.എസ്.എൻ.എലിനും എം.ടി.എൻ.എലിനും (മഹാനഗ ർ ടെലികോം നിഗാം ലിമിറ്റഡ്) 4ജി സ്പെക്ട്രം ലഭ്യമാക്കാൻ ഫണ്ട് നൽകുന്നത് നിതി ആയോഗ് എതിർത്തു. രണ്ട് സ്ഥാപനങ്ങൾക്കുമായി 14,000 കോടി രൂപ അനുവദിക്കമെന്ന നിർദേശത്തിൽ അഭി പ്രായം തേടിയ ടെലികോം മന്ത്രാലയത്തെയാണ് നിതി ആയോഗ് എതിർത്തത്. അത് അത്യാവശ്യമല് ലെന്നാണ് നീതി ആയോഗിെൻറ മറുപടിയെന്ന് ബി.എസ്.എൻ.എലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ബി.എസ്.എൻ.എലിനും മുംബൈ, ഡൽഹി മഹാനഗരങ്ങളിൽ പ്രവർത്തിക്കുന്ന എം.ടി.എൻ.എലിനും ഇത്രയും വലിയ തുക നൽകുന്നതുകൊണ്ട് പ്രയോജനമില്ലെന്നും 4ജി അടക്കം സേവനം നൽകാൻ സ്വകാര്യ മൊബൈൽ കമ്പനികൾ ഉണ്ടെന്നുമാണ് നിതി ആയോഗിെൻറ നിലപാട്. ഗ്രാമപ്രദേശങ്ങളിൽ പോലും ബി.എസ്.എൻ.എലിന് പ്രസക്തി കുറയുകയാണെന്ന് ആയോഗ് പറയുന്നു.
ഇതിനുമുമ്പ് ബി.എസ്.എൻ.എലിന് ഫണ്ട് നൽകുന്നത് കേന്ദ്ര ധനമന്ത്രാലയം എതിർത്തിരുന്നു. സ്വകാര്യ കമ്പനികൾക്കൊപ്പം മത്സരിക്കാൻ 4ജി അനിവാര്യമാണെന്ന് ബി.എസ്.എൻ.എൽ ബോർഡ് നിരന്തരം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു വരികയാണ്. 4ജി ലേലത്തിൽ പെങ്കടുക്കാൻ ബി.എസ്.എൻ.എലിനെ ആദ്യം അനുവദിച്ചില്ല. പിന്നീട്, അതിനുവേണ്ട തുക പൂർണമായും ബി.എസ്.എൻ.എൽ ഒറ്റയടിക്ക് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
പൊതുമേഖല സ്ഥാപനമെന്ന പരിഗണനയിൽ സൗജന്യമായി സ്പെക്ട്രം നൽകണമെന്ന് ആദ്യം ആവശ്യപ്പെട്ട ബി.എസ്.എൻ.എൽ പിന്നീട്, പകുതി പണത്തിന് സന്നദ്ധത അറിയിച്ചു. ബാക്കി കേന്ദ്ര സർക്കാറിെൻറ നിക്ഷേപമായി മാറ്റണമെന്നായിരുന്നു ആവശ്യം. അതും നിരസിക്കപ്പെട്ടപ്പോൾ സ്വകാര്യ കമ്പനികൾക്ക് അനുവദിക്കുന്ന 16 തവണ വ്യവസ്ഥ ബി.എസ്.എൻ.എലിനും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു. അതും നിരാകരിക്കപ്പെട്ടു.
ലാഭത്തിൽ പ്രവർത്തിച്ചിരുന്ന ബി.എസ്.എൻ.എൽ, കടുത്ത താരിഫ് മത്സരവും വെല്ലുവിളിയുമായി റിലയൻസ് ജിയോ കടന്ന് വന്നതോടെയാണ് നഷ്ടത്തിലേക്ക് നീങ്ങിയത്. ജിയോ തുടങ്ങിവെച്ച താരിഫ് യുദ്ധം ബി.എസ്.എൻ.എൽ ഉൾപ്പെടെ എല്ലാ കമ്പനികളെയും പ്രതിസന്ധിയിലാക്കി. 2016-17ൽ 4,786 കോടി രൂപയായിരുന്ന ബി.എസ്.എൻ.എലിെൻറ നഷ്ടം 2017-18ൽ 8,000 കോടിയായി . 2015-16ൽ 32,411 കോടി രൂപയായിരുന്ന വരുമാനം. 2016-17ൽ 31,533 ആയും 2017-18ൽ 27,818 കോടിയായും ഇടിഞ്ഞു. എം.ടി.എൻ.എൽ 2,971 കോടി രൂപ നഷ്ടത്തിലാണ്. മറ്റ് പല സ്വകാര്യ കമ്പനികളും അപ്രത്യക്ഷരായി. വോഡാഫോണും െഎഡിയയും നിലനിൽപ്പിനായി ലയിച്ചു.
ജിയോക്ക് അനുകൂലമായ കേന്ദ്ര സർക്കാറിെൻറ നിലപാടുകളാണ് ബി.എസ്.എൻ.എലിന് ദോഷമാകുന്നതെന്ന് സംഘടനകൾ ഒറ്റക്കെട്ടായി ചൂണ്ടിക്കാട്ടി. ബി.എസ്.എൻ.എൽ അടക്കമുള്ള എതിരാളികളെ ഇല്ലാതാക്കുന്നതുവരെ ആയിരിക്കും ജിയോയുടെ താരിഫ് യുദ്ധമെന്നും അസോസിയേഷനുകളുടെ സംയുക്ത വേദി മുന്നറിയിപ്പ് നൽകുന്നുണ്ട്. അതിനിടെ, വിഷയത്തിൽ കഴിഞ്ഞ ദിവസം ബിനോയ് വിശ്വം എം.പി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.