ബി.എസ്.എൻ.എല്ലിൽ പ്രതിസന്ധി തുടരുന്നു; ശമ്പളമില്ലാതെ 1.68 ലക്ഷം ജീവനക്കാർ
text_fieldsന്യൂഡൽഹി: 18 വർഷത്തിനിടെ ആദ്യമായി ബി.എസ്.എൻ.എല്ലിലെ സ്ഥിരം ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഫെബ്രുവരി മാസത്തിലെ ശമ ്പളം ഇതുവരെയായിട്ടും ബി.എസ്.എൻ.എൽ ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ മാസം 28ന് ലഭിക്കേണ്ട ശമ്പളമാണ് ഇതുവ രെയായിട്ടും ലഭിക്കാത്തത്.
അതേസമയം സ്ഥാപനത്തിലെ കരാർ ജീവനക്കാരുടെ അവസ്ഥ ഇതിലും മോശമാണെന്നാണ് റിപ്പോർട്ടുകൾ. പല സർക്കിളുകളിലും കഴിഞ്ഞ മൂന്നു മാസമായി കരാർ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ബി.എസ്.എൻ.എല്ലിലെ തൊഴിലാളി യൂനിയനുകൾ ടെലികോം മന്ത്രിക്ക് കത്തയച്ചു. ശമ്പളം നൽകാനുള്ള പണം സർക്കാർ നൽകണമെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആവശ്യം.
അതേസമയം, കേരള, ജമ്മുകശ്മീർ, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും കോർപ്പറേറ്റ് ഒാഫീസിലും ഫെബ്രുവരിയിലെ ശമ്പളം നൽകിയതായി ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥർ പ്രതികരിച്ചു. പണം ലഭിക്കുന്നതിനനുസരിച്ച് മറ്റ് സ്ഥലങ്ങളിലും ശമ്പളം നൽകുമെന്ന് ബി.എസ്.എൻ.എൽ വ്യക്തമാക്കി. സർക്കാർ സാമ്പത്തിക സഹായം നൽകാത്തതാണ് നിലവിൽ സ്ഥാപനത്തെ പ്രതിസന്ധിയിലാക്കുന്നതെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.