വായ്പ തട്ടിപ്പ്: ചന്ദ കൊച്ചാറിനെ ചോദ്യംചെയ്തു
text_fieldsമുംബൈ: െഎ.സി.െഎ.സി.െഎ-വിഡിയോകോൺ വായ്പ തട്ടിപ്പ് കേസിൽ ബാങ്ക് മുൻ മേധാവി ചന്ദ കൊച് ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ എം.ഡി വേണുഗോപാൽ ധൂത് എന്നിവരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു.
വെള്ളിയാഴ്ച മുംബൈ, ഒൗറംഗാബാദ് എന്നിവിടങ്ങളിലുള്ള ഇവരുടെ വീടുകൾ, ഒാഫിസുകൾ അടക്കം അഞ്ചിടങ്ങളിൽ റെയിഡ് നടത്തിയ ഇ.ഡി ഇവരെ ശനിയാഴ്ച പുലർച്ച നാലുവരെ ചോദ്യം ചെയ്തിരുന്നു. വേണുഗോപാൽ ധൂതിനെ വെള്ളിയാഴ്ച രാത്രി ദക്ഷിണ മുംബൈയിലെ ബല്ലാർഡ് എസ്റ്റേറ്റിലുള്ള ഇ.ഡി കാര്യാലയത്തിൽ എത്തിച്ചാണ് ചോദ്യം െചയ്തത്. ശനിയാഴ്ച രാവിലെ വിട്ടയച്ച ധൂതിനെ ഉച്ചയോടെ വീണ്ടും േചാദ്യം ചെയ്തു.
ചന്ദ കൊച്ചാർ, ദീപക് കൊച്ചാർ എന്നിവരെ ശനിയാഴ്ച രാവിലെ വരെ അവരുടെ വീട്ടിൽവെച്ചാണ് ചോദ്യം ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് 11.30ഒാടെ ഇരുവരും ഇ.ഡി കാര്യാലയത്തിലെത്തി വീണ്ടും ചോദ്യംചെയ്യലിന് വിധേയരായി.
ഇതിനിടയിൽ ശനിയാഴ്ച ദീപക് കൊച്ചാറിെൻറ സഹോദരൻ, പിതാവ് എന്നിവരുടെ വീടുകളടക്കം നാലിടങ്ങളിൽ കൂടി ഇ.ഡി റെയിഡ് നടത്തി. ചന്ദ കൊച്ചാർ മേധാവിയായിരിക്കെ െഎ.സി.െഎ.സി.െഎ ബാങ്ക് വിഡിയോകോണിന് 3250 കോടി രൂപ വായ്പ നൽകുകയും പിന്നീട് കിട്ടാക്കടമായി എഴുതിത്തള്ളുകയും ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.