Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 8:23 AM GMT Updated On
date_range 22 Nov 2017 8:23 AM GMTഉപഗ്രഹനിർമാണം സ്വകാര്യമേഖലയിലേക്ക് വ്യാപിപ്പിക്കാൻ െഎ.എസ്.ആർ.ഒ
text_fieldsbookmark_border
ന്യൂഡൽഹി: ഉപഗ്രഹനിർമാണത്തിന് സ്വകാര്യമേഖലക്ക് അവസരമൊരുക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (െഎ.എസ്.ആർ.ഒ). മൂന്ന് വർഷം കൊണ്ട് 30 മുതൽ 35 ഉപഗ്രഹങ്ങൾ വരെ നിർമിക്കാനുള്ള ടെൻഡർ െഎ.എസ്.ആർ.ഒ സ്വകാര്യമേഖലക്ക് നൽകി. അടുത്ത മൂന്നുനാല് വർഷങ്ങൾക്കുള്ളിൽ 58 ഉപഗ്രഹവിക്ഷേപണങ്ങളാണ് െഎ.എസ്.ആർ.ഒയുടെ ലക്ഷ്യം. ഇതിെൻറ ഭാഗമായാണ് നിർമാണത്തിെൻറ 40 ശതമാനം സ്വകാര്യമേഖലക്ക് കൈമാറുന്നത്.
താൽപര്യമുള്ളവരിൽ നിന്ന് മികച്ച നാലോ അഞ്ചോ കമ്പനികളെ തിരഞ്ഞെടുത്ത് കരാർ നൽകുമെന്നും, തുടർന്ന് ഉപഗ്രഹങ്ങളുടെ നിർമാണം, സംയോജനം, വിക്ഷേപണം എന്നിവയിൽ പങ്കാളികളാക്കുമെന്നും െഎ.എസ്.ആർ.ഒ ഉപഗ്രഹവിഭാഗം ഡയറക്ടർ ഡോ. എം. അണ്ണാദുരൈ പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ പരിപാടിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ രണ്ട് ഉപഗ്രഹങ്ങൾ െഎ.എസ്.ആർ.ഒ നേരേത്ത നിർമിച്ചിരുന്നു. ഒരു ഉപഗ്രഹം നിർമിക്കാൻ ബംഗളൂരുവിലുള്ള സ്വകാര്യസ്ഥാപനമായ ആൽഫ ഡിസൈൻ ടെക്നോളജീസിെൻറ സാമഗ്രികൾ ഉപയോഗിച്ചതായും രണ്ടാമേത്തത് െഎ.എസ്.ആർ.ഒയുടെ സൗകര്യമുപയോഗിച്ച് പൂർണമായും ആൽഫ തന്നെ നിർമിച്ചുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
താൽപര്യമുള്ളവരിൽ നിന്ന് മികച്ച നാലോ അഞ്ചോ കമ്പനികളെ തിരഞ്ഞെടുത്ത് കരാർ നൽകുമെന്നും, തുടർന്ന് ഉപഗ്രഹങ്ങളുടെ നിർമാണം, സംയോജനം, വിക്ഷേപണം എന്നിവയിൽ പങ്കാളികളാക്കുമെന്നും െഎ.എസ്.ആർ.ഒ ഉപഗ്രഹവിഭാഗം ഡയറക്ടർ ഡോ. എം. അണ്ണാദുരൈ പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ പരിപാടിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിൽ രണ്ട് ഉപഗ്രഹങ്ങൾ െഎ.എസ്.ആർ.ഒ നേരേത്ത നിർമിച്ചിരുന്നു. ഒരു ഉപഗ്രഹം നിർമിക്കാൻ ബംഗളൂരുവിലുള്ള സ്വകാര്യസ്ഥാപനമായ ആൽഫ ഡിസൈൻ ടെക്നോളജീസിെൻറ സാമഗ്രികൾ ഉപയോഗിച്ചതായും രണ്ടാമേത്തത് െഎ.എസ്.ആർ.ഒയുടെ സൗകര്യമുപയോഗിച്ച് പൂർണമായും ആൽഫ തന്നെ നിർമിച്ചുവെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story