ലോകബാങ്കിെൻറ തലപ്പത്തേക്ക് കണ്ണുംനട്ട് ഇവാൻകയും നിക്കി ഹാലെയും
text_fieldsവാഷിങ്ടൺ: യു.എന്നിലെ മുൻ യു.എസ് അംബാസിഡർ നിക്കി ഹാലെ, യു.എസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിെൻറ മകൾ ഇവാൻക എന്നിവരിൽ ഒരാളെ ലോകബാങ്ക് പ്രസിഡൻറ് സ്ഥാനത്തേക്ക് അമേരിക്ക നോമിനേറ്റ് ചെയ്യുമെന്ന് സൂചന. ഫിനാഷ്യൽ ടൈ ംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജിം യോങ് കിം രാജിവെച്ച ഒഴിവിലേക്കാണ് പുതിയ പ്രസിഡെൻറത്തുക.
പ്രസിഡൻറ് സ്ഥാനത്ത് മൂന്ന് വർഷം ബാക്കി നിൽക്കെയാണ് കിം രാജിവെച്ചത്. കഴിഞ്ഞ മാസമാണ് യു.എന്നിലെ യു.എസ് അംബാസിഡർ സ്ഥാനം നിക്കി ഹാലെ രാജിവെച്ചത്. അതേ സമയം, ഇതുമായി ബന്ധപ്പെട്ട് ഒൗദ്യോഗികമായി പ്രതികരിക്കാൻ യു.എസ് അധികൃതർ തയാറായിട്ടില്ല.
പ്രസിഡൻറ് സ്ഥാനത്തേക്കുള്ള യു.എസിെൻറ നോമിനിയെ കണ്ടെത്താനുള്ള പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും യു.എസ് വ്യക്തമാക്കിയിട്ടുണ്ട്. ലോകബാങ്കിെൻറ രൂപീകരണത്തിന് ശേഷം സ്ഥാപനത്തിലെ ഏറ്റവും വലിയ ഒാഹരി ഉടമ അമേരിക്കയാണ്. അടുത്ത മാസം മുതൽ പുതിയ പ്രസിഡൻറിനെ കണ്ടെത്താനുള്ള അപേക്ഷകൾ സ്വീകരിക്കുമെന്ന് ലോകബാങ്ക് വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.