പി.എം.ഒ യോഗം വിളിച്ചെന്ന് പ്രചാരണം; ഇല്ലെന്ന് സംഘടനകൾ
text_fieldsതൃശൂർ: ബി.എസ്.എൻ.എല്ലിലെയും മഹാരാഷ്ട്ര, ഡൽഹി നഗരങ്ങളിലെ പൊതുമേഖല ടെലികോം കമ് പനിയായ എം.ടി.എൻ.എല്ലിലെയും പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ ഒാഫിസ് ഇട പെെട്ടന്നും യോഗം ചേർന്നെന്നും പ്രചാരണം. ടെലികോം രംഗത്തെ ചെറു വിഭാഗം സംഘടന വൃത്തങ്ങ ളും കേന്ദ്ര ഭരണത്തോട് അടുപ്പമുള്ളവരുമാണ് പ്രചാരണത്തിന് പിന്നിൽ. എന്നാൽ, യോഗം ചേർന്നെന്ന പ്രചാരണം വ്യാജമാണെന്നും അര ലക്ഷത്തിലധികം ജീവനക്കാർക്ക് സ്വയം വിരമിക ്കൽ നൽകാൻ തന്നെയാണ് നീക്കം നടക്കുന്നതെന്നും ജീവനക്കാരുടെ െഎക്യവേദി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടെലികോം സെക്രട്ടറിയും ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ അധികൃതരും പെങ്കടുത്തുവെന്നാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. ബി.എസ്.എൻ.എൽ പുനരുദ്ധരിക്കാൻ വിശദമായ കുറിപ്പ് എം.ഡിയോട് ആവശ്യപ്പെെട്ടന്നും 4ജി സ്പെക്ട്രം ഉടൻ അനുവദിക്കുമെന്നും ഭൂമി-കെട്ടിട ആസ്തി പാട്ടത്തിന് നൽകാൻ അനുമതി നൽകുമെന്നും ഉറപ്പ് ലഭിച്ചതായും ഇൗ കേന്ദ്രങ്ങൾ പറയുന്നുണ്ട്.
സ്വയം വിരമിക്കലിന് അപേക്ഷിക്കാനുള്ള പ്രായം 56ൽനിന്ന് 50 ആക്കാൻ ധാരണയായെന്നാണ് മറ്റൊരു പ്രചാരണം. ബി.എസ്.എൻ.എല്ലിെൻറ ഒാഹരി ഉടൻ വിറ്റഴിക്കില്ലെന്നും വിരമിക്കൽപ്രായം 60ൽനിന്ന് 58 ആക്കുമെന്നത് കുപ്രചാരണമാണെന്നും ഇൗ വിഭാഗം പറയുന്നു.
എന്നാൽ, ശമ്പള വിതരണം മുടങ്ങിയത് ഉൾപ്പെടെ ബി.എസ്.എൻ.എൽ പ്രതിസന്ധികൾ നേരിട്ടപ്പോൾ കേന്ദ്രം റിലയൻസിനൊപ്പം നിന്നുവെന്ന വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്കയാണ് തെറ്റായ പ്രചാരണങ്ങൾക്ക് പിന്നിലെന്നാണ് ആൾ യൂനിയൻസ് ആൻഡ് അസോസിയേഷൻസ് ഒാഫ് ബി.എസ്.എൻ.എൽ (എ.യു.എ.ബി) വൃത്തങ്ങൾ പറയുന്നത്. ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ ജീവനക്കാരുടെയും ആശ്രിതരുടെയും വോട്ടുകൾ എതിരാവുമെന്ന ഭയമാണ് ഇതിന് പിന്നിൽ.
31 ശതമാനം വരുന്ന 54,451 ജീവനക്കാർക്ക് സ്വയം വിരമിക്കൽ നൽകണമെന്ന അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറിെൻറ ശിപാർശ കഴിഞ്ഞ ദിവസം ഡയറക്ടർ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. ആകെ 1,74,312 ജീവനക്കാരാണ് ഉള്ളത്. വിരമിക്കൽ പ്രായം രണ്ട് വയസ്സ് കുറക്കുന്നതിലൂടെ അഞ്ച് വർഷംകൊണ്ട് 13,895 കോടി രൂപ ചെലവ് കുറക്കാമെന്ന ശിപാർശയും അംഗീകരിച്ചു. ഇതുവഴി 33,568 ജീവനക്കാരെ കുറക്കാനാവും. ശമ്പളം ഉൾപ്പെടെയുള്ള ചെലവ് പരമാവധി കുറച്ചും വിവിധ സേവന മേഖലകളിൽനിന്ന് ബി.എസ്.എൻ.എല്ലിനെ പടിയിറക്കിയും പാകപ്പെടുത്തുന്നത് സ്വകാര്യവത്കരണത്തിന് തന്നെയാണെന്ന അഭിപ്രായമാണ് എ.യു.എ.ബിക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.