Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightCorporateschevron_rightഇലോൺ മസ്കിന് കറുത്ത...

ഇലോൺ മസ്കിന് കറുത്ത തിങ്കൾ, ​ട്രംപിനൊപ്പം ചേർന്നതോടെ കഷ്ടകാലം; നഷ്ടം ശതകോടികൾ

text_fields
bookmark_border
Elon Musk
cancel

വാഷിങ്ടൺ: വ്യവസായ ഭീമനും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ഇലോൺ മസ്കിന് തിരിച്ചടി. ടെസ്‍ല ഓഹരികളുടെ വിലയിടിഞ്ഞതും എക്സിനുണ്ടാവുന്ന സാ​​ങ്കേതിക തകരാറുകളും മസ്കിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്. ഇതിന് പുറമേ ട്രംപിനൊപ്പം ചേർന്നുള്ള മസ്കിന്റെ പ്രവർത്തനങ്ങളും വലിയ രീതിയിൽ വിമർശന വിധേയമാകുന്നുണ്ട്.

തിങ്കളാഴ്ച മാത്രം 15 ശതമാനം നഷ്ടമാണ് ടെസ്‍ല ഓഹരികൾക്കുണ്ടായത്. ഇതിന് പുറമേ എക്സിനും ഇടക്കിടെ സാ​ങ്കേതിക തകരാറുകൾ ഉണ്ടാവുന്നുണ്ട്. ഈ വർഷം ഇതുവരെ ടെസ്‍ല ഓഹരികൾ 45 ശതമാനം നഷ്ടം രേഖപ്പെടുത്തിയിരുന്നു.

തിങ്കളാഴ്ച വാൾസ്ട്രീറ്റിൽ ടെസ്ല ഓഹരികൾ വലിയ രീതിയിലാണ് വിറ്റഴിക്കപ്പെട്ടത്. 2020 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് ടെസ്‍ല ഓഹരികൾക്ക് ഇത്രയും വലി​യൊരു തിരിച്ചടിയുണ്ടാവുന്നത്.

ഓഹരികളുടെ കനത്ത വിൽപന മൂലം ടെസ്‍ലയുടെ വിപണിമൂല്യത്തിൽ 125 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. തിങ്കളാഴ്ച യു.എസ് വിപണിയായ നാസ്ഡാക്കിൽ നാല് ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത് എസ്&പി, ഡൗ ജോൺസ് തുടങ്ങിയവയെല്ലാം നഷ്ടത്തെ അഭിമുഖീകരിക്കുകയാണ്.

യുറോപ്പിൽ ടെസ്‍ല കാറുകളുടെ വിൽപനയിൽ വലിയ കുറവുണ്ടാവുന്നുണ്ട്. വിൽപ്പനകണക്കിൽ 71 ശതമാനത്തിന്റെ ഇടിവാണ് ജർമനയിൽ രേഖപ്പെടുത്തിയത്. നോർവേ 45, ഫ്രാൻസ്-സ്​പെയിൻ എന്നിവിടങ്ങളിൽ 44 ശതമാനം എന്നിങ്ങനെയാണ് വിൽപനയിൽ ഉണ്ടായ ഇടിവ്. ചൈനയിൽ നിന്ന് ബി.വൈ.ഡി പോലുള്ള കമ്പനികളിൽ നിന്നുള്ള മത്സരം വർധിച്ചതും ടെസ്‍ലക്ക് തിരിച്ചടിയാവുന്നുണ്ട്. ഇതിന് പു​റമേ ട്രംപിന് വേണ്ടിയുള്ള മസ്കിന്റെ പ്രവർത്തനങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടാവുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketElon MuskDonald Trump
News Summary - Elon musk loses $120 billion: Elon Musk to lose 'world's richest man' title?
Next Story
RADO