ആഗോളവിപണിയിൽ കുതിച്ചുയർന്ന് എണ്ണവില
text_fieldsവാഷിങ്ടൺ: യുക്രെയ്ൻ-റഷ്യ സംഘർഷം അതിരൂക്ഷമാവുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ വീണ്ടും എണ്ണവില ഉയർന്നു. ബ്രെന്‍റ് ക്രൂഡിന്‍റെ വില ബാരലിന് 116 ഡോളറായാണ് ഉയർന്നത്. ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വിലയും 110 ഡോളർ പിന്നിട്ടു. 113 ഡോളറിലാണ് ഡബ്യു.ടി.ഐ ക്രൂഡിന്‍റെ വ്യാപാരം പുരോഗമിക്കുന്നത്.
റഷ്യക്കുമേൽ കൂടുതൽ ഉപരോധം നിലവിൽ വന്നതോടെയാണ് ഇന്നും എണ്ണവില കുതിച്ചത്. പല കമ്പനികളും റഷ്യൻ എണ്ണ കാർഗോകൾ ഒഴിവാക്കാൻ നിർബന്ധതരാവുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, എണ്ണവില പിടിച്ചുനിർത്താൻ കരുതൽ ശേഖരം പുറത്തെടുക്കുന്നതിനുള്ള നടപടികളുമായി യു.എസ് മുന്നോട്ട് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, യു.എസ് നടപടി എണ്ണവില പിടിച്ച് നിർത്തില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, റഷ്യക്ക് മേൽ കൂടുതൽ ഉപരോധം നിലവിൽ വരികയാണ്. ലോകബാങ്കാണ് പുതുതായി റഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയത്. റഷ്യയിലേയും ബെലൂറസിലേയും എല്ലാ പദ്ധതികളും ലോകബാങ്ക് ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.