Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎൽ.ഡി.സി: ഒഴിവ്...

എൽ.ഡി.സി: ഒഴിവ് അറിയിക്കാൻ ഇനി രണ്ടു ദിനം; നെഞ്ചിടിപ്പോടെ ഉദ്യോഗാർഥികൾ

text_fields
bookmark_border
എൽ.ഡി.സി: ഒഴിവ് അറിയിക്കാൻ ഇനി രണ്ടു ദിനം; നെഞ്ചിടിപ്പോടെ ഉദ്യോഗാർഥികൾ
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് എൽ.ഡി ക്ലർക്ക് തസ്തികയിലെ ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാൻ ഇനി ശേഷിക്കുന്നത് രണ്ടുദിവസം മാത്രം. ഇൗമാസം 27നകം ഒഴിവുകൾ പൊതുഭരണ വകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്ന അന്ത്യശാസന സമയവും തീരുന്നതോടെ ഉദ്യോഗാർഥികൾക്ക് നെഞ്ചിടിപ്പേറി. പരമാവധി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർഥികൾ. സെക്രേട്ടറിയറ്റിനു മുന്നിൽ ഉദ്യോഗാർഥികൾ തുടരുന്ന അനിശ്ചിതകാല സമരം മുന്നിൽകണ്ടാണ് 27നകം ഒഴിവ് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ച് സർക്കാർ സർക്കുലർ ഇറക്കിയത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയും സർക്കുലറിലുണ്ട്. 

ഇൗമാസം 31നാണ് നിലവിലെ റാങ്ക്ലിസ്റ്റിെൻറ കാലാവധി തീരുന്നത്. 31ന് അർധരാത്രി വരെ ഒഴിവുകൾ പി.എസ്.സിയെ അറിയിക്കാം. എന്നാൽ, 29, 30 തീയതികൾ അവധിയാണ്. 31 ശനിയാഴ്ചയായതിനാൽ ജീവനക്കാർ പലരും കൂട്ട അവധിയിലാകും. ഇതെല്ലാം കണ്ടാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യേണ്ട തീയതി 27 നിശ്ചയിച്ച് സർക്കാർ അന്ത്യശാസനമിറക്കിയത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശിച്ച് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഡിസംബറിലാണ് ഏറ്റവുമൊടുവിൽ സർക്കുലർ ഇറക്കിയത്.

മുൻലിസ്റ്റിലുള്ളവർക്കായി സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നടന്നതിനാൽ അവസരം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗാർഥികൾ സെക്രേട്ടറിയറ്റിനുമുന്നിൽ അനിശ്ചിതകാല സമരം തുടങ്ങിയത്. എന്നാൽ, റാങ്ക്ലിസ്റ്റ് കാലാവധി നീട്ടാൻ കഴിയില്ലെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അവസാന നിമിഷമെങ്കിലും അനുകൂല പ്രഖ്യാപനം സർക്കാറിൽനിന്നുണ്ടാവുമെന്ന പ്രതീക്ഷയിലാണ് സമരം ശക്തമാക്കുന്നത്. സമരക്കാർക്ക് പിന്തുണയുമായി യൂത്ത്  കോൺഗ്രസ് തിങ്കളാഴ്ച സെക്രേട്ടറിയറ്റ് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. 

2015 മാർച്ച് 31ന് നിലവിൽ വന്ന റാങ്ക്ലിസ്റ്റിൽനിന്ന് ഏറ്റവും കുറഞ്ഞ നിയമനമാണ് ഇതുവരെ നടന്നത്. മാർച്ച്  ആദ്യവാരത്തിലെ കണക്കനുസരിച്ച് 9656 േപർക്കാണ് നിയമനശിപാർശ നൽകിയത്. സർക്കാറിെൻറ ഏറ്റവും ഒടുവിലെ സർക്കുലർ പ്രകാരം എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്െതന്ന കണക്ക് ലഭ്യമായിട്ടില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govtpscmalayalam newsCareer and Education NewsLDC Rank List
News Summary - LDC Rank List end March 31 -Career and Education News
Next Story