Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസർക്കാർ -ഗവർണർ പോരിൽ...

സർക്കാർ -ഗവർണർ പോരിൽ സ്ഥിരം വി.സിയില്ലാതെ ‘കേരള’ക്ക് ഒരു വർഷം

text_fields
bookmark_border
government-governor conflict
cancel

തിരുവനന്തപുരം: സർക്കാർ -ഗവർണർ പോരിൽ സ്ഥിരം വൈസ്ചാൻസലറില്ലാതെ കേരള സർവകലാശാലക്ക് ഒരു വർഷം. വൈസ്ചാൻസലറായിരുന്ന ഡോ. വി.പി മഹാദേവൻ പിള്ളയുടെ കാലാവധി പൂർത്തിയായത് 2022 ഒക്ടോബർ 24നാണ്. തുടർന്ന് വി.സിയുടെ താൽക്കാലിക ചുമതല നൽകിയ ആരോഗ്യ സർവകലാശാല വൈസ്ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന് കേരള വി.സിയുടെ ചുമതലയിൽ ഒരു വർഷവും പൂർത്തിയാകുന്നു.

ഒരു വർഷം വരെ സ്ഥിരം വി.സിയില്ലാത്ത സാഹചര്യം സർവകലാശാലയുടെ ചരിത്രത്തിൽ അപൂർവവുമാണ്. കേരളക്ക് പിന്നാലെ ആറു സർവകലാശാലകളിൽ കൂടി സർക്കാർ -ഗവർണർ പോരിൽ സ്ഥിരം വി.സിമാരില്ലാത്ത സാഹചര്യമായി.

വി.സി നിയമനങ്ങളിൽ ബി.ജെ.പി സമ്മർദത്തിൽ ഗവർണർ ഇടപെടാൻ തുടങ്ങിയതോടെയാണ് സർക്കാറുമായുള്ള ഏറ്റുമുട്ടലിനുള്ള വഴിതുറന്നത്. ഇതു പിന്നീട് ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന നിയമനിർമാണം വരെ എത്തി.

വി.സി നിയമനത്തിൽ ഗവർണർക്ക് മേൽകൈ ഉണ്ടായിരുന്ന സെർച് കമ്മിറ്റിയുടെ ഘടന മാറ്റി പകരം സർക്കാറിന് നിയന്ത്രണമുള്ള അഞ്ചംഗ സെർച് കമ്മിറ്റി കൊണ്ടുവരാനുള്ള ബില്ലാണ് നിയമസഭ ആദ്യം പാസാക്കിയത്. 2022 സെപ്റ്റംബർ മൂന്നിന് അംഗീകാരത്തിനയച്ച ബില്ലിൽ ഇതുവരെ ഗവർണർ തീരുമാനമെടുത്തിട്ടില്ല. കേരള വി.സി നിയമനത്തിന് മുന്നോടിയായി സെർച് കമ്മിറ്റിയുടെ ഘടന മാറ്റാനായിരുന്നു സർക്കാർ നീക്കം. ഇതിനായി സെർച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ ആവശ്യപ്പെട്ടെങ്കിലും സർവകലാശാല നൽകിയില്ല.

ഇതോടെ സർവകലാശാല പ്രതിനിധിയെ ഒഴിച്ചിട്ട് യു.ജി.സി, ചാൻസലർ എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ചു. ഗവർണറുടെ നടപടി പിന്നീട് കോടതി റദ്ദാക്കി. ഇതിനിടെ കേരള വി.സിയുടെ താൽക്കാലിക ചുമതല ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് നൽകാനുള്ള സർക്കാർ ശിപാർശ ഗവർണർ നിരസിച്ചു.

പകരം ആരോഗ്യ സർവകലാശാല വി.സി മോഹൻ കുന്നുമ്മലിന് ചുമതല നൽകി. സാങ്കേതിക സർവകലാശാല വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ആയുധമാക്കി ഒമ്പത് വി.സിമാർക്ക് ഗവർണർ നോട്ടീസ് നൽകിയത് വിവാദമാവുകയും കോടതിയിലെത്തുകയും ചെയ്തിരുന്നു.

കേരള വി.സി നിയമനം അനിശ്ചിതത്വത്തിലായതോടെ തുടർന്ന് ഒഴിവുവന്ന സാങ്കേതിക സർവകലാശാല, എം.ജി, കുസാറ്റ്, കാർഷികം, ഫിഷറീസ്, മലയാളം സർവകലാശാലകളിലെല്ലാം വി.സി നിയമനം പ്രതിസന്ധിയിലായി. ഈ സർവകലാശാലകളെല്ലാം ഇൻ ചാർജ് വി.സി ഭരണത്തിന് കീഴിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vice ChancellorUniversityKerala NewsGovernment-Governor conflict
News Summary - A year for Kerala without a permanent VC in the government-governor battle
Next Story