സംസ്ഥാനത്തെ സ്കൂളുകളിൽ വെക്കേഷൻ ക്ലാസുകൾക്ക് നിയന്ത്രണം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വേനലവധി ക്ലാസുകൾ നിരോധിച്ചുകൊണ്ട് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. സർക്കുലർ ലംഘിച്ച് ക്ലാസ് നടത്തുന്ന പക്ഷം കർശന നടപടി സ്വീകരിക്കും. അങ്ങനെ നടത്തുന്ന ക്ലാസിൽ എത്തുന്ന കുട്ടികൾക്ക് വേനൽ ചൂടിലോ അപകടങ്ങളിലോ അത്യാഹിതങ്ങൾ സംഭവിച്ചാൽ പ്രധാന അദ്ധ്യാപകൻ ഉത്തരവാദിയാകും.
നേരത്തെ പത്തുവരെയുള്ള ക്ലാസുകൾക്ക് വെക്കേഷൻ ക്ലാസ് നിരോധിച്ച് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അതുലംഘിച്ച് ക്ലാസ് നടത്താൻ ചില സ്കൂളുകൾ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സർക്കുലർ ഇറക്കിയത്. വെക്കേഷൻ ക്യാമ്പ് നടത്തണമെങ്കിലും പ്രത്യേക അനുമതി വാങ്ങണം. ഏഴു ദിവസം വരെ അനുമതി നൽകും.
അങ്ങനെ ക്യാമ്പ് നടത്തുന്ന സ്കൂളുകളിൽ കുട്ടികൾക്ക് കുടിവെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നൽകണം. ഉദ്യോഗസ്ഥർ ഇത് പരിശോധിക്കും. സംസ്ഥാന സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അടക്കം എല്ലാർക്കും സർക്കുലർ ബാധകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.