Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightസി.എസ്.ഐ.ആർ-...

സി.എസ്.ഐ.ആർ- യു.ജി.സി നെറ്റ് ഡിസംബർ 26 മുതൽ 28വരെ

text_fields
bookmark_border
exam-ugc net
cancel

ശാസ്ത്രവിഷയങ്ങളിൽ ജൂനിയർ റിസർച് ഫെലോഷിപ്പോടെ (ജെ.ആർ.എഫ്) ഗവേഷണപഠനത്തിനും ഇന്ത്യയിലെ സർവകലാശാലകളിലും കോളജുകളിലും ലെക്ചർഷിപ്/അസിസ്റ്റന്റ് പ്രഫസർ നിയമനത്തിനുമുള്ള ദേശീയ അർഹതാനിർണയ പരീക്ഷയായ ‘ജോയന്റ് സി.എസ്.ഐ.ആർ - യു.ജി.സി നെറ്റ്’ ഡിസംബർ 26, 27, 28 തീയതികളിൽ നടത്തും.

നാഷനൽ ടെസ്റ്റിങ് ഏജൻസിക്കാണ് പരീക്ഷാച്ചുമതല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://csirnet.nta.ac.inൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജെ.ആർ.എഫ് യോഗ്യത നേടുന്നവർക്ക് ഗവേഷണ പഠനത്തിന് ആദ്യത്തെ രണ്ടുവർഷം പ്രതിമാസം 37,000 രൂപയും തുടർന്ന് 42,000 രൂപയും ലഭിക്കും.

കെമിക്കൽ സയൻസസ്, എർത്ത്-അറ്റ്മോസ് ഫെറിക്-ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ. ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ ഘടനയും സിലബസും സമയക്രമവുമെല്ലാം ‘സി.എസ്.ഐ.ആർ - യു.ജി.സി നെറ്റ് ഡിസംബർ 2023’ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്. വിവരങ്ങൾ www.csirhrda.res.inലും ലഭ്യമാണ്. കേരളത്തിൽ വയനാട് ഒഴികെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എം.എസ്.സി/ഇന്റഗ്രേറ്റഡ് BS-MS/നാലുവർഷത്തെ ബി.എസ്/ബി.ഇ/ബി.ടെക്/ബി.ഫാം/എം.ബി.ബി.എസ് 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം.

ഒ.ബി.സി-നോൺ ക്രീമിലെയർ/എസ്.സി/എസ്.ടി/തേഡ് ജൻഡർ/ഭിന്നശേഷിക്കാർ (പി.ഡബ്ല്യൂ.ഡി) വിഭാഗങ്ങളിൽപെടുന്നവർക്ക് 50 ശതമാനം മാർക്ക് മതി. എം.എസ്.സിക്ക് എൻറോൾ ചെയ്തിട്ടുള്ളവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാവുന്നതാണ്. നെറ്റ് ഫലപ്രഖ്യാപന തീയതി മുതൽ രണ്ടു വർഷത്തിനകം യോഗ്യതാപരീക്ഷ പൂർത്തിയാക്കിയാൽ മതി.

ജെ.ആർ.എഫിന് പ്രായപരിധി 28. എസ്.സി/എസ്.ടി/തേഡ് ജൻഡർ/പി.ഡബ്ല്യൂ.ഡി/വനിതകൾ വിഭാഗങ്ങളിൽപെടുന്നവർക്ക് അഞ്ചു വർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗത്തിന് മൂന്നു വർഷവും പ്രായപരിധിയിൽ ഇളവുണ്ട്. ലെക്ചർഷിപ്/അസിസ്റ്റന്റ് പ്രഫസർ യോഗ്യത നേടുന്നതിന് പ്രായപരിധിയില്ല.

അപേക്ഷാഫീസ്-ജനറൽ വിഭാഗത്തിന് 1100 രൂപ, ഇ.ഡബ്ല്യൂ.എസ്/ഒ.ബി.സി-എൻ.സി.എൽ 550 രൂപ, എസ്.സി/എസ്.ടി/തേഡ് ജൻഡർ 275 രൂപ. ഭിന്നശേഷിക്കാർക്ക് (പി.ഡബ്ല്യൂ.ഡി) ഫീസില്ല. ഓൺലൈനായി നവംബർ 30 വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsExam
News Summary - CSIR- UGC NET from December 26 to 28
Next Story