പി.എസ്.സി നിയമനം അട്ടിമറിച്ച് 11 അപെക്സ് സ്ഥാപനങ്ങൾ
text_fieldsതൃശൂർ: നിയമനം പി.എസ്.സിക്ക് വിട്ട ഉത്തരവ് സംസ്ഥാനത്തെ 11 അപെക്സ് സഹകരണ സ്ഥാപനങ്ങൾ അട്ടിമറിച്ചു. 23 വർഷം മുമ്പ് പി.എസ്.സിക്ക് വിട്ട നിയമന നടപടികൾക്കനുസരിച്ച് സ്പെഷൽ റൂൾസ് തയാറാക്കാതെയാണ് അട്ടിമറി. യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകൾ ഇക്കാര്യത്തിൽ വ്യത്യാസമില്ല. ഇടക്കിെട എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെപ്പോലും അറിയിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്.
കെ. കരുണാകരെൻറ രാജിയെത്തുടർന്ന് 1995ൽ മുഖ്യമന്ത്രിയായ എ.കെ. ആൻറണി സർക്കാറിെൻറ കാലത്താണ് സഹകരണ അപെക്സ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിട്ടത്. ഇതനുസരിച്ച് ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സ്പെഷൽ റൂൾസ് തയാറാക്കേണ്ടിയിരുന്നു. എന്നാൽ, ഏഴ് സ്ഥാപനങ്ങളൊഴികെ ഒന്നും സ്െപഷൽ റൂൾസ് തയാറാക്കിയില്ല.
11 സ്ഥാപനങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ നടപടി ഉടൻ ഉണ്ടാകുമെന്നാണ് പറഞ്ഞതെങ്കിൽ ഇപ്പോൾ എൽ.ഡി.എഫ് സർക്കാറിെൻറ ന്യായം സ്ഥാപനങ്ങൾ നഷ്ടത്തിലാണ് എന്നതാണ്. എന്നാൽ, സ്െപഷൽ റൂൾസ് തയാറാക്കുന്നത് ഒഴിവാക്കാൻ ഇതൊരു കാരണമല്ലെന്ന് സഹകരണ പരിശീലനം കഴിഞ്ഞ് തൊഴിലിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതിനിധികൾ പറയുന്നു. മാത്രമല്ല, പല സ്ഥാപനങ്ങളിലും ഇടക്കിടെ നിയമനം നടക്കുന്നുണ്ട്. ഇത്, അതത് ബോർഡുകളിൽ ഉള്ളവരുടെ താൽപര്യത്തിനാണ് നടത്തുന്നത്. ഇതുമൂലം ഉദ്യോഗാർഥികൾ കബളിപ്പിക്കപ്പെടുകയാണ്.
മിൽമ, ഹാൻറക്സ്, കൺസ്യൂമർ ഫെഡ്, ഹൗസ് ഫെഡ്, സംസ്ഥാന സഹകരണ ബാങ്ക്, പട്ടികജാതി-വർഗ വികസന കോർപറേഷൻ, മത്സ്യ ഫെഡ് എന്നിവയാണ് സ്െപഷൽ റൂൾസ് തയാറാക്കിയ പി.എസ്.സി വഴി നിയമനം നടത്തുന്ന സ്ഥാപനങ്ങൾ. ഇത്തവണ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ സംസ്ഥാന കാർഷിക-ഗ്രാമവികസന ബാങ്ക് നിയമനം പി.എസ്.സിക്കു വിട്ടു. എന്നാൽ, നാളിതുവരെ പി.എസ്.സി വിജ്ഞാപനം ഇറക്കിയിട്ടില്ല.
മാർക്കറ്റ് ഫെഡ്, േകര ഫെഡ്, കാപക്സ്, സുരഭി, ടെക്സ്റ്റ് ഫെഡ്, കയർ ഫെഡ്, റൂട്രോണിക്സ്, ടൂർ ഫെഡ്, വനിത ഫെഡ്, ഹോസ്പിറ്റൽ ഫെഡ്, ലേബർ ഫെഡ് എന്നിവയാണ് സ്െപഷൽ റൂൾസ് തയാറാക്കാതെ ഒളിച്ചു കളിക്കുന്നത്. സർക്കാർ എക്സിക്യുട്ടീവ് ഉത്തരവ് ഇറക്കിയാണെങ്കിലും ഇൗ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിലാണ് ഉദ്യോഗാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.