12കാരിക്ക് ക്രൂരപീഡനം, അർധനഗ്നയായി റോഡിലലഞ്ഞത് രണ്ടര മണിക്കൂർ; സഹായത്തിനായി കെഞ്ചിയിട്ടും ആരും തിരിഞ്ഞുനോക്കിയില്ല...ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശിൽ
text_fieldsഉജ്ജെയ്ൻ: ക്രൂരമായി പീഡിപ്പിക്കപ്പെട്ട 12 വയസ്സുകാരി, അർധ നഗ്നയായി ചോരയൊലിച്ച് സഹായത്തിനായി വീടുകളുടെ വാതിലുകൾ മുട്ടി അലയുന്ന ദൃശ്യം പുറത്ത്. മധ്യപ്രദേശിലെ ഉജ്ജെയ്നിൽനിന്ന് 15 കിലോമീറ്റർ അകലെയുള്ള ബദ്‌നഗർ റോഡിലാണ് നാടിനെ നടുക്കിയ സംഭവം. രണ്ടര മണിക്കൂർ അർധനഗ്നയായി തെരുവിൽ സഹായത്തിനപേക്ഷിച്ച കുട്ടിയെ ആരും തിരിഞ്ഞുനോക്കിയില്ല.
സഹായം അഭ്യർഥിച്ച് പലരെയും സമീപിക്കുന്നുണ്ടെങ്കിലും ഒരാൾപോലും കുട്ടിയുടെ സംരക്ഷണത്തിനായി എത്തുന്നില്ല. ഇതിനിടെ ഒരാൾ കുട്ടിയെ ആട്ടിയോടിക്കുന്നതും ദൃശ്യത്തിൽ കാണാം. സമീപത്തെ ഒരു സി.സി.ടി.വിയിലാണ് ഇതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഒടുവിൽ സമീപത്തെ ആശ്രമത്തിലെത്തിയ പെൺകുട്ടിയെ പുരോഹിതന്മാരാണ് സഹായിക്കുകയും ഉടൻ തന്നെ ജില്ല ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്.
വൈദ്യപരിശോധനയിൽ കുട്ടി ക്രൂര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി. പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസുകരാണ് കുട്ടിക്ക് ആവശ്യമായി രക്തം നൽകിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ പേരുവിവരങ്ങൾ പൊലീസ് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി നൽകിയിട്ടില്ല.
പൊലീസ് പിഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. പോക്സോ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികളെ വേഗത്തിൽ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയതായി ഉജ്ജെയ്ൻ പൊലീസ് മേധാവി സചിൻ ശർമ അറിയിച്ചു.
എവിടെ നിന്നാണ് വരുന്നതെന്നതിനെ കുറിച്ച് കുട്ടി വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും സംസാരത്തിൽനിന്ന് ഉത്തർപ്രദേശിലെ പ്രയാഗ് രാജാണ് സ്വദേശമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.