വ്യാജമദ്യം കഴിച്ച് ബിഹാറിൽ ഏഴ് പേർ മരിച്ചു; അന്വേഷണം പ്രഖ്യാപിച്ചു
text_fieldsപാറ്റ്ന: ബിഹാറിൽ വ്യാജമദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വ്യാജമദ്യം കുടിച്ച് ഏഴ് പേർ മരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഞായറാഴ്ചയാണ് മരണത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഏഴ് പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ലൗരിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് എല്ലാ മരണങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ശൗര്യ സുമൻ പറഞ്ഞു.
വ്യാജമദ്യം കഴിച്ചതാണ് മരണത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ, രണ്ടുപേർ മരിച്ചത് വ്യാജമദ്യം കഴിച്ചല്ലെന്ന് എസ്.പി വ്യക്തമാക്കി. ഇതിലൊരാൾ ട്രാക്ടർ ഇടിച്ചും മറ്റൊരാൾ പക്ഷാഘാതം സംഭവിച്ചുമാണ് മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മൃതദേഹങ്ങളും സംസ്കരിച്ചതിനാൽ മരണകാരണം കണ്ടെത്താൻ പ്രയാസമാണെന്ന് വെസ്റ്റ് ചമ്പാരൻ ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണർ (ഡിഡിസി) സുമിത് കുമാർ പറഞ്ഞു. 2016-മുതൽ ബിഹാറിൽ മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.