Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകടം വാങ്ങിയ പണം...

കടം വാങ്ങിയ പണം തിരിച്ചു നൽകിയില്ല; ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റു

text_fields
bookmark_border
girl
cancel

ഗാന്ധിനഗര്‍: കടം കൊടുത്ത അറുപത്തിനായിരം രൂപ ഈടാക്കാൻ ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു. സംഭവത്തിൽ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു.

ആരവല്ലി സ്വദേശികളായ അര്‍ജുന്‍ നാഥ്, ഷരീഫ, മഹിസാഗര്‍ സ്വദേശിയായ ലക്പതി നാഥ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ സബർകാന്ത ജില്ലയിലാണ് സംഭവം. വ്യാഴാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. രാജസ്ഥാൻ സ്വദേശിക്കാണ് ഇവർ കുട്ടിയെ വിറ്റത്. അറസ്റ്റ് ചെയ്ത പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അര്‍ജുന്‍ നാഥ് 60,000 രൂപ കുട്ടിയുടെ പിതാവിന് കടമായി നല്‍കിയിരുന്നു. വലിയ പലിശയ്ക്ക് നല്‍കിയ പണം ഇയാള്‍ക്ക് കൃത്യസമയത്ത് തിരികെ നല്‍കാന്‍ കഴിഞ്ഞില്ല. തുടർന്ന് അര്‍ജുനും ഷെരീഫയും കുട്ടിയുടെ അച്ഛനോട് നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു.

കുട്ടിയുടെ അച്ഛന് പണം തിരികെ നല്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ ഇയാളെക്കൊണ്ട് വെള്ളപ്പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. തുടർന്ന് ഇയാളുടെ മകളെ തട്ടിക്കൊണ്ട് പോയ അര്‍ജുനും സംഘവും കുട്ടിയെ രാജസ്ഥാനിലുള്ള ഒരാള്‍ക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് വിറ്റു.

കുട്ടിയുടെ അച്ഛന്‍ പരാതിയുമായി കോടതിയിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കേസെടുക്കാന്‍ കോടതിയാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. കുട്ടി അജ്മീറിന് സമീപത്തെ ഒരു ഗ്രാമത്തിലുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചതായും കുട്ടിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solddebt
News Summary - 7-year-old-girl-sold-for-rs-3-lakh-to-recover-fathers-loan
Next Story