Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവിവാഹ വാഗ്ദാനം...

വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്

text_fields
bookmark_border
kasi
cancel
camera_alt

കാശി

നാഗർകോവിൽ: വിവാഹ വാഗ്ദാനം നൽകി നിരവധി സ്ത്രീകളെ പീഡിപ്പിച്ച് ഭീഷണിപ്പെടുത്തി പണം അപഹരിച്ച കേസിൽ ജയിലിൽ കഴിയുന്ന നാഗർകോവിൽ സ്വദേശി കാശി (28)ക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കന്യാകുമാരി ജില്ല വനിത കോടതി ജഡ്ജി ജോസഫ് ജോയ് ഉത്തരവിട്ടു.

2020 ഏപ്രിലിൽ കോട്ടാർ പൊലീസ് സ്റ്റേഷനിൽ വനിത ഡോക്ടറുടെ പരാതിയെ തുടർന്നാണ് കാശിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് കേസ് സി.ബി.സി.ഐ.ഡി വിഭാഗത്തിന് കൈമാറി. അവർ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ലാപ് ടോപ്പിൽ നിന്ന് പീഡനത്തിനിരയായ നിരവധി പേരുടെ ചിത്രങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തു.

മൂന്ന് വർഷമായി ഗുണ്ട നിയമത്തിൽ ഇയാൾ പാളയംകോട്ട ജയിലിലാണ്. ഇയാൾക്കെതിര പോക്സോ കേസ് ഉൾപ്പെടെ എട്ട് കേസുകളാണുള്ളത്. ഇതിൽ 22 വയസ്സുകാരിയ പീഡിപ്പിച്ച കേസിലാണ് ബുധനാഴ്ച വനിത കോടതി ജീവപര്യന്തം ശിക്ഷ നൽകി വിധി പുറപ്പെടുവിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life imprisonmentMarriage Scam
News Summary - A case in which many women were tortured by promise of marriage: Accused gets life imprisonment
Next Story