ബാലികയെ പീഡിപ്പിച്ച കേസ്; 14 വർഷം കഠിനതടവും 40,000 രൂപ പിഴയും
text_fieldsRepresetational image
പാലക്കാട്: 11 വയസ്സുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ നിയമപ്രകാരം 14 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ. മംഗലംഡാം കടപ്പാറ ഒലിങ്കടവ് തളികകല്ല് കോളനിയിലെ മനോജിനെയാണ് (30) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്.
2021 ജൂണിൽ പ്രതിയുടെ വീട്ടിലാണ് പീഡനം നടന്നത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. പ്രോസിക്യൂഷൻ 11 സാക്ഷികളെ വിസ്തരിച്ച് 22 രേഖകൾ ഹാജരാക്കി പിഴ അടക്കാത്തപക്ഷം ആറുമാസംകൂടി അധികകഠിനതടവ് അനുഭവിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.