വധശ്രമ കേസിലെ പ്രതിക്ക് ഏഴുവർഷം കഠിന തടവും പിഴയും
text_fieldsപറവൂർ: വധശ്രമ കേസിലെ പ്രതിക്ക് ഏഴ് വർഷം, കഠിന തടവും 50,000 രൂപ പിഴയും. ചേന്ദമംഗലം മൂത്തേടത്ത് വീട്ടിൽ സതീശനെയാണ് (63) പറവൂർ പ്രിൻസിപ്പൽ അസി. സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷിച്ചത്. 2016 മാർച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം. ചേന്ദമംഗലം പട്ടത്തുപടി കല്ലുങ്കൽ വീട്ടിൽ തങ്കച്ചനെ (54) സതീശൻ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും പിടിച്ചുമാറ്റാൻ ചെന്ന തങ്കച്ചന്റെ സുഹൃത്ത് വീരാണിമാട്ട് സന്തോഷിനെ (46) മാരകമായി വെട്ടിപ്പരിക്കേൽപിക്കുകയുമായിരുന്നു.
പിഴത്തുകയിൽനിന്ന് തങ്കച്ചനും സന്തോഷിനും 25,000 രൂപ വീതം നൽകാൻ കോടതി ഉത്തരവായി. പിഴത്തുക അടക്കാത്ത പക്ഷം ഒരു വർഷംകൂടി കഠിന തടവ് അനുഭവിക്കണം. വടക്കേക്കര പൊലീസ് ഇൻസ്പെക്ടറായിരുന്ന വിശാൽ ജോൺസണാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ ജ്യോതി അനിൽകുമാർ, പി. ശ്രീരാം, കെ.കെ. സാജിത, എം.ബി. ഷാജി എന്നിവർ ഹാജരായി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.