Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപോൺ വിഡിയോയിൽ കണ്ടത്...

പോൺ വിഡിയോയിൽ കണ്ടത് അനുകരിച്ചതാണെന്ന് കുട്ടികൾ; എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

text_fields
bookmark_border
andhra police
cancel

വിജയവാഡ: എട്ട് വയസ്സുകാരിയെ 12ഉം 13ഉം വയസ്സുള്ള സ്കൂൾ വിദ്യാർഥികൾ ചേർന്ന് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മൊബൈലിൽ കണ്ട പോൺ വിഡിയോയിലെ ദൃശ്യങ്ങൾ അനുകരിക്കുകയായിരുന്നെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. ആറാം ക്ലാസിൽ പഠിക്കുന്ന രണ്ട് ആൺകുട്ടികളും ഒരു ഏഴാംക്ലാസുകാരനും ചേർന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്. ആന്ധ്രപ്രദേശിലെ നന്ദ്യാൽ ജില്ലയിൽ ജൂലൈ ഏഴിനായിരുന്നു സംഭവം.

മൊബൈൽ ഫോണിൽ പോൺ ദൃശ്യങ്ങൾ കണ്ട കുട്ടികൾ എട്ടുവയസ്സുകാരിയെ അടുത്തുള്ള ആളൊഴിഞ്ഞ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിനിടെ കുട്ടി കൊല്ലപ്പെട്ടു. സംഭവമറിഞ്ഞ ആൺകുട്ടികളിലൊരാളുടെ പിതാവും അമ്മാവനും ചേർന്ന് പെൺകുട്ടിയുടെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റുകയും പിന്നീട് കല്ലിൽ കെട്ടി കൃഷ്ണ നദിയിൽ എറിയുകയും ചെയ്തു.

കുട്ടിയെ കാണാതായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ വിവരം പുറത്തെത്തിയത്. മൃതദേഹം നദിയിലെറിഞ്ഞ പ്രതികളുടെ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളായ കുട്ടികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കാനായി കൃഷ്ണ നദിയിൽ തിരച്ചിൽ തുടരുകയാണ്. ഡ്രോണുകൾ, അണ്ടർ വാട്ടർ കാമറകൾ എന്നിവയും എൻ.ഡി.ആർ.എഫ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു 10 ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsrape murder
News Summary - Andhra rape-murder: Schoolboys tried to enact what they saw in porn clips
Next Story