![BJP’s Tejasvi Surya files complaint extortion call from his phone BJP’s Tejasvi Surya files complaint extortion call from his phone](https://www.madhyamam.com/h-upload/2023/07/06/2016157-tejaswi-surya.webp)
ബി.ജെ.പി എം.പിയുടെ ഫോണിൽനിന്ന് മോചനദ്രവ്യം ചോദിച്ച് യുവമോർച്ച നേതാവിന് വിളി; വിചിത്ര സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്
text_fieldsബെംഗളൂരു: ബി.ജെ.പി എം.പിയും വിദ്വേഷ പ്രചാരകനുമായ തേജസ്വി സൂര്യയുടെ ഫോൺ കോളിനെച്ചൊല്ലി വിവാദം. ബി.ജെ.പിയുടെ ബെംഗളൂരു സൗത് എം.പിയാണ് തേജസ്വി സൂര്യ. ഇയാളുടെ ഫോണിൽ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ട് ഗുജറാത്തിലെ യുവമോർച്ച നേതാവിനാണ് ഫോൺ കോൾ പോയത്. സംഭവം പുറത്തായതോടെ തന്‍റെ ഫോൺ ദുരുപയോഗം ചെയ്തെന്ന് കാണിച്ച് തേജസ്വി സൂര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
ബെംഗളൂരുവിലെ സൗത് സി.ഇ.എൻ സൈബർ പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. തേജസ്വി സൂര്യയുടെ ഫോണിൽനിന്ന് ഗുജറാത്തിലെ യുവമോർച്ച നേതാവ് പ്രശാന്ത് കോരാട്ടിനെയാണ് വിളിച്ചിരിക്കുന്നത്. ഫോൺവിളിച്ചയാൾ പണവും വജ്രങ്ങളും ആണ് ചോദിച്ചത്. പ്രശാന്ത് തന്നെയാണ് തേജസ്വി സൂര്യയെ വിളിച്ച് ഫോൺ കോൾ ലഭിച്ചവിവരം അറിയിച്ചത്.
സൂര്യയുടെ പേഴ്സനൽ സെക്രട്ടറി ഭാനുപ്രകാശ് ആണ് ഈ ഫോൺ കൈകാര്യം ചെയ്തിരുന്നത്. ഇയാളാണ് സംഭവത്തിൽ പരാതി നൽകിയിരിക്കുന്നത്. താൻ ശ്രദ്ധിക്കാത്ത സമയത്ത് ഫോൺ എടുത്തുകൊണ്ടുപോയി വിളിച്ചശേഷം തിരികെവച്ചെന്നാണ് പരാതിയിൽ പറയുന്നത്. ജൂലൈ ഒന്നിനാണ് വിവാദ കോൾ വിളിച്ചിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.