കൈക്കൂലി: പട്ടികജാതി വികസന ഓഫിസിലെ സീനിയർ ക്ലർക്ക് റിമാൻഡിൽ
text_fieldsRepresentational Image
തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജില്ല പട്ടികജാതി വികസന ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് റിമാൻഡിൽ. സ്കോളര്‍ഷിപ് ലഭിക്കുന്നതിന് പേപ്പര്‍ ജോലികള്‍ ചെയ്യുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇടവെട്ടി വലിയജാരം പനയ്ക്കല്‍ കെ. റഷീദിനെ തിങ്കളാഴ്ച വിജിലൻസ് പിടികൂടിയത്. ചൊവ്വാഴ്ച തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ റഷീദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മൂന്നാര്‍ സ്വദേശിയുടെ മകള്‍ക്ക് പട്ടികജാതി വികസന ഓഫിസില്‍നിന്ന് സ്കോളര്‍ഷിപ് ലഭിക്കുന്നതിന് പേപ്പര്‍ ജോലികള്‍ നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പണം കൊടുക്കണമെന്നും ഇതിെൻറ ആവശ്യത്തിനാണെന്നും പറഞ്ഞാണ് റഷീദ് 60,000 രൂപ ആവശ്യപ്പെട്ടത്. ഇതില്‍ 40,000 രൂപ അഡ്വാന്‍സായി വേണമെന്ന് പറയുകയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പറഞ്ഞപ്പോള്‍ അഡ്വാന്‍സ് തുക 25,000 രൂപയാക്കി കുറക്കാമെന്നും പറഞ്ഞു. തുടര്‍ന്ന് മൂന്നാര്‍ സ്വദേശി പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.