പ്ലസ് വൺ വിദ്യാർഥിനിയെ പ്ലസ്ടു വിദ്യാർഥി കഴുത്തിന് കുത്തി മുറിവേൽപിച്ചു
text_fieldsrepresentative image
ജയ്പൂർ: സൗഹൃദം നിരസിച്ചതിന്‍റെ പേരിൽ പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തിന് പ്ലസ്ടു വിദ്യാർഥി കുത്തിപ്പരിക്കേൽപിച്ചു. രാജസ്ഥാനിലെ പാലി ജില്ലയിലെ സ്കൂളിൽ ഉച്ചഭക്ഷണത്തിനുള്ള ഇടവേളക്കിടെയാണ് സംഭവം.
തൊണ്ടയിൽ മുറിവേറ്റ പെൺകുട്ടിക്ക് 20 തുന്നലുകൾ വേണ്ടിവന്നു. ഭക്ഷണം കഴിക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് പെൺകുട്ടിയെന്ന് ബംഗദ് ആശുപത്രിയിലെ ഡോക്ടർ മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ തുടരുന്ന കുട്ടിക്ക് നിലവിൽ ഗ്ലൂക്കോസ് നൽകുകയാണ് ചെയ്യുന്നത്.
പെൺകുട്ടിയെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മർവാർ ജങ്ഷനിലെ ബിതോര കരൺ ഗ്രാമത്തിലെ സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളാണ് ഇരുവരും. സൗഹൃദബന്ധം സ്ഥാപിക്കാൻ പെൺകുട്ടിയെ പ്രതി നിർബന്ധിച്ചിരുന്നുവത്രെ. ചൊവ്വാഴ്ചയും തന്‍റെ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് കുത്തിമുറിവേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുറിവേറ്റ് ചോരവാർന്ന നിലയിൽ കണ്ടെത്തിയ പെൺകുട്ടിയെ സ്‌കൂൾ അധ്യാപകർ ചേർന്നാണ് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിനെ തുടർന്ന് പാലിയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.