കാറിൽ രാസലഹരി വിൽപന നടത്തിവന്ന രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
മൂവാറ്റുപുഴ: കാറിൽ രാസലഹരി വിൽപന നടത്തിവന്ന രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കുന്നത്തുനാട് രായമംഗലം കളത്തിപ്പറമ്പില്‍ ആല്ബിന് ഷാജി (21), രായമംഗലം മനവേല് എല്‍ദോസ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിനീത് രവിയും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രതികളിൽനിന്ന് 1.265 ഗ്രാം രാസലഹരിയും 30ഗ്രാം കഞ്ചാവും പിടികൂടി.
ചെറിയ കവറുകളിലാക്കിയാണ് വില്പന നടത്തിയിരുന്നത്. 3000 രൂപയാണ് പാക്കറ്റ് വില. പ്രതികള്‍ സഞ്ചരിച്ച കാറും സ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ മൂവാറ്റുപുഴ റേഞ്ച് ഇന്‍സ്പെക്ടര്‍ സുനില്‍ ആന്റോ, എം.യു. സാജു, സാജന് പോള്‍, ബബിന, ജിതിന്, അരുണ്‍, കൃഷ്ണകുമാര്‍, സുധീര്‍, ഗോപാലകൃഷ്ണന്, ജിനേഷ് സുനില്‍ എന്നിവര്‍ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.