മകളെ പീഡിപ്പിച്ച പിതാവിന് 78 വർഷം കഠിന തടവും പിഴയും
text_fieldsrepresentational image
പത്തനംതിട്ട: 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പിതാവിന് 78 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. പന്തളം സ്വദേശിയായ 51 കാരനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.
ശിക്ഷാകാലയളവിൽ പിഴത്തുക അടച്ചില്ലെങ്കിൽ കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. രണ്ടുവർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മ ഇവരെ ഉപേക്ഷിച്ച് പോയതിന് പിന്നാലെ പ്രതി നിരന്തരം മകളെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
പ്രതിയുടെ സഹോദരിയാണ് പരാതിയും നിർണായക മൊഴിയും നൽകിയത്. കുട്ടിയുടെ മാതാവും സഹോദരിയുമടക്കമുള്ള ബന്ധുക്കൾ കോടതിയിൽ മൊഴി മാറ്റിയെങ്കിലും രണ്ട് വർഷം നീണ്ടുനിന്ന വിചാരണക്ക് ശേഷമാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.