വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ മർദ്ദിച്ച വിദ്യാർഥി മരിച്ചു
text_fieldsകനൗജ്: ഉത്തർപ്രദേശിലെ മാഡ്യയിൽ വാച്ച് മോഷ്ടിച്ചു എന്നാരോപിച്ച് അധ്യാപകർ മർദ്ദിച്ച വിദ്യാർഥി മരിച്ചു. കസവ ചൗക്കി പ്രദേശത്തെ പഷ്‌ചിം മദായ സ്വദേശിയായ ദിൽഷാൻ ഏലിയാസ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയെ വാച്ച് മോഷ്ടിച്ചുവെന്ന് ആരോപിച്ച് അധ്യാപകർ ഒരുമുറിയിൽ പൂട്ടിയിട്ട് മർദ്ദിക്കുകയായിരുന്നെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ശിവകുമാർ യാദവ് എന്ന അധ്യാപകൻ ദിൽഷാൻ വാച്ച് മോഷ്ടിച്ചതായി ആരോപിച്ചു. തുടർന്ന് സഹ അധ്യാപകരായ പ്രഭാകർ, വിവേക് യാദവ് എന്നിവരോടപ്പം ഒരുമുറിയിൽ പൂട്ടിയിട്ട് കുട്ടിയെ മർദ്ദിക്കുകയായിരുന്നെന്ന് പിതാവിന്‍റെ പരാതിയിൽ പറയുന്നു. അവശനായ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും കുട്ടിമർദ്ദനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞാൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലീസ് സൂപ്രണ്ട് കൻവാർ അനുപം സിങ് പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.