ഹണി ട്രാപ്; യുവതി അറസ്റ്റിൽ
text_fieldsRepresentational Image
ബംഗളൂരു: ബംഗളൂരു നഗരത്തിൽ മൂന്നു വർഷമായി ഹണിട്രാപ് വഴി പണം തട്ടുന്ന സംഘത്തിലെ യുവതി അറസ്റ്റിൽ. മധ്യപ്രദേശ് സ്വദേശിനി ആരതി ദയാലാണ് അറസ്റ്റിലായത്. പി.ജിയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യുവതിയെ ചോദ്യം ചെയ്തതിൽനിന്നാണ് ഹണിട്രാപ് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
പി.ജിയിൽ തന്റെ കൂടെ മുറിയിലുണ്ടായിരുന്ന യുവതിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച് ആരതി മുങ്ങുകയായിരുന്നു. പരാതിയെ തുടർന്ന് കേസെടുത്ത ബംഗളൂരു പൊലീസ് ആന്ധ്രയിലെ വിജയവാഡയിൽവെച്ച് പ്രതിയെ പിടികൂടി. വിശദമായി ചോദ്യം ചെയ്തതോടെ നഗരത്തിലടക്കം ഹണി ട്രാപ്പിലൂടെ പലരിൽനിന്നും പണം തട്ടിയതായി സമ്മതിച്ചു. യുവതിയുടെ കുടുംബപശ്ചാത്തലമടക്കമുള്ള കൂടുതൽ വിവരങ്ങൾ മധ്യപ്രദേശ് പൊലീസിൽനിന്ന് തേടിയിട്ടുണ്ട്. ബംഗളൂരുവിലെ ബിസിനസുകാർ, സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയക്കാർ എന്നിവരെയാണ് ഹണി ട്രാപ്പിൽപെടുത്തി പണം തട്ടിയിരുന്നത്. 2019ൽ ഇതേ കേസിന് അറസ്റ്റിലായ യുവതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.