Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകരമന അഖിൽ വധക്കേസ്:...

കരമന അഖിൽ വധക്കേസ്: മുഖ്യപ്രതി അഖിൽ അപ്പു പിടിയിൽ, മൂന്ന് പ്രതികൾ തമിഴ് നാട്ടിലേക്ക് കടന്നതായി സൂചന

text_fields
bookmark_border
Karamana Akhil murder case
cancel
camera_alt

കൊല്ലപ്പെട്ട അഖിൽ, പ്രതികളുടെ സിസിടിവി ദൃശ്യം

തിരുവനന്തപുരം : കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ. അഖിൽ അപ്പു എന്നയാളാണിപ്പോൾ കസ്റ്റഡിയിലുളളത്. കൊലപാതകം നടത്തിയ മറ്റ് മൂന്ന് പേ‍ർക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനിടെ, പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായുളള സൂചനയും പൊലീസിന് ലഭിച്ചതായാണ് അറിയുന്നത്.

ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയ നാലു പേരും കേസിൽ പിടിയിലായിട്ടുണ്ട്. അനീഷ്, ഹരിലാൽ, കിരൺ കൃഷ്ണ, കിരൺ എന്നിവരാണ് പിടിയിലായത്. കുട്ടപ്പൻ എന്നുവിളിക്കുന്ന അനീഷാണ് ഇന്നോവ വാഹനം വാടകക്ക് എടുത്ത് കൊണ്ടുവന്നത്. ഇയാൾ അനന്ദു കൊലകേസിലെയും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ഹരിലാലും അനന്ദു കൊല കേസിലെ പ്രതിയാണ്. ഗൂഢാലോചനയിലും മയക്കു മരുന്ന് ഉപയോഗത്തിലും പങ്കാളിയാണ്. കിരൺ കൃഷ്ണ പാപ്പനംകോട് ബാറിൻ ഇലക്ഷൻ ദിവസം നടന്ന അക്രമത്തിലെ പങ്കാളി. അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കിരൺ കരമന സ്റ്റേഷന്നിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ്. മുഖ്യപ്രതി അഖിൽ അപ്പുവിനെ രക്ഷപ്പെടാൻ സഹായിച്ചത് കിരണാണെന്നാണ് പൊലീസ് പറയുന്നത്.

ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് നാടിനെ നടുക്കിയ അരുംകൊലയുണ്ടായത്. മരുതൂർക്കടവിൽ അലങ്കാര മത്സ്യകച്ചവടം നടത്തുകയാണ്​ അഖിൽ. കഴിഞ്ഞമാസം 26ന് പാപ്പനംകോടുള്ള ബാറിലുണ്ടായ തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് വിവരം. കാറിലെത്തിയ അക്രമിസംഘം അഖിലിനെ ആദ്യം കമ്പിവടികൊണ്ട് അടിച്ചുവീഴ്ത്തി. പിന്നീട് കല്ലെടുത്ത് തലക്കടിക്കുകയായിരുന്നു.

2019ൽ അനന്തു എന്ന യുവാവിനെ ക്രൂരമായി കൊലചെയ്ത സംഘത്തിലുള്ളവർ തന്നെയാണ് അഖിലിന്റെ കൊലക്ക് പിന്നിലും. 2019 മാർച്ചിൽ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അനന്തുവും പ്രതികളും തമ്മിൽ തർക്കമുണ്ടായത്. ദിവസങ്ങൾക്ക് ശേഷം പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ ഇവർ അനന്തുവിനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു.

റോഡരികിലെ ബേക്കറിയിൽ നിൽക്കുകയായിരുന്ന അനന്തുവിനെ ബലംപ്രയോഗിച്ച്​ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയാണ് ആക്രമിച്ചത്. തലയ്ക്ക് കല്ലുകൊണ്ട് അടിക്കുകയും കാലിലെ മാംസം മുറിച്ചുമാറ്റുകയും ചെയ്തു. അനന്തു മരണത്തോട്​ മല്ലിടുമ്പോൾ പ്രതികൾ പാട്ടുപാടി രസിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. തൊട്ടടുത്തദിവസം തന്നെ പ്രതികൾ പിടിയിലായിരുന്നു.

അനന്തു വധക്കേസിൽ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. പ്രതികൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. കൊല്ലപ്പെട്ട അനന്തുവും അഖിലിനും തമ്മിൽ ബന്ധമില്ല. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അഖിലിനെതിരെ ക്രിമിനൽ കേസുകളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karamana Akhil murder case
News Summary - Karamana Akhil murder case: Main accused arrested
Next Story