മഹാരാഷ്ട്രക്കാരായ സേട്ടുമാർക്ക് നഷ്ടമായത് കിലോയിലധികം സ്വർണം
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേ തട്ടിപ്പുകേസിൽ മഹാരാഷ്ട്രക്കാരായ സേട്ടുമാർക്ക് നഷ്ടമായത് കിലോയിലധികം സ്വർണം. കുറ്റ്യാടിയിലെ രണ്ടു സേട്ടുമാരോടും പേരാമ്പ്രയിലെ ഒരു സേട്ടുവിനോടും വിൽപനക്ക് സ്വർണം വാങ്ങിയിട്ട് പണം കൊടുത്തിട്ടില്ല.
പേരാമ്പ്രക്കാരനോട് 750 ഗ്രാം സ്വർണമാണ് വാങ്ങിയത്. കുറ്റ്യാടിയിലെ ഒരാൾക്ക് 200 ഗ്രാമിെൻറ പണം കൊടുക്കാനുണ്ട്. അതിെൻറ ഇരട്ടി മറ്റൊരാൾക്കും ഉള്ളതായി പറയുന്നു. ജ്വല്ലറി പൂട്ടുന്ന ദിവസം കുറ്റ്യാടിയിലുള്ള സേട്ടുവിനോട് ജീവനക്കാരനെ അയച്ച് സർണം വാങ്ങിയെന്നാണ് പറയുന്നത്. അയാൾ കൊടുക്കില്ലെന്ന് പറഞ്ഞപ്പോൾ ചെക്ക് കാണിച്ചുകൊടുത്ത് പണം മാറാനുണ്ടെന്നും പറഞ്ഞു.
എന്നാൽ, ഇപ്രകാരം നഷ്ടപ്പെട്ട ആരും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് ആക്ഷൻ കമ്മിറ്റിക്കാർ പറഞ്ഞു. കൊടുവള്ളി, രാമനാട്ടുകര ഭാഗങ്ങളിലുള്ള െമാത്ത വ്യാപാരികളും പണം ലഭിക്കാനുണ്ടെന്ന് അറിയിക്കുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. അതിനിടെ െവള്ളിയാഴ്ച ജ്വല്ലറിക്ക് മുന്നിൽ സർവകക്ഷി ആക്ഷൻ കമ്മിറ്റി പ്രതിഷേധ പരിപാടി നടത്തുന്നുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.