തന്‍റെ കാന്‍റീനിൽ കച്ചവടം കുറഞ്ഞു; തൊട്ടടുത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്കു മുറിച്ച് കാന്‍റീൻ ഉടമ
text_fieldsകാൺപൂർ: തന്‍റെ കച്ചവടം കുറഞ്ഞതിലുള്ള ദേഷ്യത്താൽ ചായക്കച്ചവടക്കാരിയായ യുവതിയുടെ മൂക്കു മുറിച്ച് കാന്‍റീൻ ഉടമ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കല്യാൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആശുപത്രി പരിസരത്ത് കാന്‍റീൻ നടത്തുന്ന വിനോദ് എന്നയാളാണ് യുവതിയുടെ മൂക്കു മുറിച്ചത്.
രേഖ എന്നുപേരുള്ള യുവതി ആശുപത്രി പരിസരത്ത് ചായക്കച്ചവടം തുടങ്ങിയതാണ് വിനോദിനെ ചൊടിപ്പിച്ചത്. ആശുപത്രിയുടെ സമീപത്തുള്ള താൽകാലിക ചായക്കട ഒഴിവാക്കണമെന്ന് ഇയാൾ യുവതിയോട് ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല. ഈ ചായക്കട വന്നതോടെ തന്‍റെ കാന്‍റീനിൽ കച്ചവടം കുറഞ്ഞെന്നായിരുന്നു വിനോദിന്‍റെ പരാതി.
കട ഒഴിവാക്കില്ലെന്ന് രേഖ പറഞ്ഞതോടെ അവരുമായി കടുത്ത വാഗ്വാദം നടത്തി. ഒടുവിൽ രോഷം മൂത്ത്, യുവതിയെ നിലത്തേക്ക് തള്ളിയിട്ടു. എന്നിട്ട്, കൈയിൽ കരുതിയ കത്തി കൊണ്ട് തന്‍റെ മൂക്ക് മുറിക്കുകയായിരുന്നുവെന്ന് രേഖ കല്യാൺപുർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഇതിനുേശേഷവും കട ഒഴിവാക്കിയില്ലെങ്കിൽ വലിയ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് വിനോദ് ഭീഷണിെപ്പടുത്തിയതായി രേഖ പൊലീസിനോട് പറഞ്ഞു. പ്രദേശത്തെ ആശുപത്രിയിൽ ചികിത്സയിലാണിവർ. ബിസിനസ് തർക്കമാണ് അക്രമത്തിന് കാരണമെന്ന് കല്യാൺപുർ പൊലീസ് സ്റ്റേഷൻ ഇൻചാർജ് വീർ സിങ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.