ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകടുത്തുരുത്തി: ഗൃഹനാഥനെയും ഭാര്യയെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനെയും, മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
എറണാകുളം നെല്ലിമറ്റം വടക്കേടത്തുപറമ്പിൽ വീട്ടിൽ (മാഞ്ഞൂർ പുള്ളോംപറമ്പിൽ ) ശശിധരൻ (66), ഇയാളുടെ മകൻ സച്ചു ശശിധരൻ (30) എന്നിവരാണ് അറസ്റ്റിലായത്.
സച്ചു ഗൃഹനാഥന്റെ സഹോദരിയുടെ വീടിനു മുൻവശം നിന്ന് ഫോണിൽ മറ്റാരെയോ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്. ഗൃഹനാഥനെ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെ ശശിധരന് ആക്രമിക്കാനും ചീത്ത വിളിച്ച് അപമാനിക്കാനും ശ്രമിച്ചു.
കടുത്തുരുത്തി എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ വിജിമോൻ, സജിമോൻ എസ്.കെ, എ.എസ്.ഐ ബാബു പി.എസ്, സി.പി.ഒമാരായ രജീഷ്, തുളസി, അഭിലാഷ് എം.എസ്, പ്രവീൺകുമാർ എ.കെ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.