മുട്ടിൽ മരംമുറി: ജാമ്യഹരജി വിധി പറയാൻ മാറ്റി
text_fieldsമുട്ടിൽ മരംമുറി കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ കോടതിയിൽ ഹാജരാക്കിയശേഷം പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്നു (ഫയൽചിത്രം)
കൊച്ചി: വയനാട് മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികളും സഹോദരങ്ങളുമായ വയനാട് വാഴവറ്റ ആേൻറാ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരുടെ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. 57 ദിവസമായി ജയിലിലാണെന്നും വനഭൂമിയിൽനിന്നോ വിജ്ഞാപനം െചയ്ത ഭൂമിയിൽനിന്നോ ഈട്ടിത്തടി മുറിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇവർ നൽകിയ ഹരജികളിൽ വാദം പൂർത്തിയാക്കിയാണ് ജസ്റ്റിസ് വി. ഷേർസി വിധി പറയാൻ മാറ്റിയത്. േകസ് ഡയറി കോടതി നിർദേശപ്രകാരം അന്വേഷണസംഘം ഹാജരാക്കിയിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.