Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകുഞ്ഞിനെ കുഴിച്ചിടാൻ...

കുഞ്ഞിനെ കുഴിച്ചിടാൻ പാടശേഖരം കണ്ടെത്തിയത് ആസൂത്രിതമായി

text_fields
bookmark_border
crime
cancel
camera_alt

1. തകഴി കുന്നുമ്മയിലെ പാടശേഖരത്ത് നവജാത ശിശുവിനെ കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ കാമുകൻ

തോമസ് ജോസഫിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ 2. നവജാത ശിശുവിനെ കുഴിച്ചിട്ട പാടശേഖരത്ത്

ഫോറൻസിക് സംഘം പരിശോധന നടത്തുന്നു

ആലപ്പുഴ: നവജാതശിശുവിനെ കുഴിച്ചിട്ട ആളൊഴിഞ്ഞ പാടശേഖരം പ്രതികൾ കണ്ടെത്തിയത് കൃത്യമായ ആസൂത്രണത്തോടെ. പൂച്ചാക്കൽ സ്വദേശിനിയുടെ ആൺസുഹൃത്ത് തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), ഇയാളുടെ സഹായി തകഴി കുന്നുമ്മ മുട്ടിച്ചിറ കോളനി ജോസഫ് സദനത്തിൽ അശോക് ജോസഫ് (30) എന്നിവർക്ക് പ്രദേശത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു.

ചൂണ്ടയിടാനെന്ന വ്യാജേന ഇരുവരും സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു. നാട്ടുകാർക്കുപോലും എത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടുള്ള സ്ഥലമാണിത്. കുന്നമ്മ വണ്ടേപ്പുറം പാടശേഖരത്തിലെ പുറംബണ്ടാണ് ഇതിനായി തെരഞ്ഞെടുത്തത്. പ്രധാനറോഡിൽനിന്ന് രണ്ടുകിലോമീറ്ററോളം ദൂരമുണ്ട് ഇവിടേക്ക്.

പ്ലാസ്റ്റിക് കവറിലാക്കിയാണ് ചോരകുഞ്ഞിന്‍റെ മൃതദേഹം എത്തിച്ചത്. ഒന്നരടിയോളം വലിപ്പത്തിൽ കുഴിയെടുത്താണ് കുഴിച്ചിട്ടത്. നേരത്തെ രാജസ്ഥാനിൽ ഫോറൻസിക് സയൻസ് ബിരുദ പഠനത്തിനിടെയാണ് ഡോണയെ മറ്റൊരുസ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥിയായ തോമസ് പരിചയപ്പെട്ടത്.

പിന്നീട്, തിരുവനന്തപുരത്തേക്ക് മാറിയപ്പോഴും ബന്ധം തുടർന്നു. ഇതിനിടെയാണ് ഗർഭിണിയായത്. ഇരുവരുടെയും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നു. അവിവാഹിതയായിരിക്കെ പ്രസവിച്ചത് ആരുമറിയാതിരിക്കാനാണ് കാമുകനായ തോമസിന്‍റെയും സുഹൃത്തും സഹായിയുമായ അശോകിന്‍റെയും സഹായം തേടിയത്.

ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കുഴിച്ചിട്ടാൽ കുറ്റകൃത്യം മാഞ്ഞുപോകുമെന്നാണ് ഇവർ കരുതിയത്. പ്രസവത്തിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് എല്ലാരഹസ്യങ്ങളും പുറത്തായത്. ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചവരായിട്ടും എന്തിനാണ് ക്രൂരകൃത്യം ചെയ്തുവെന്ന കാര്യത്തിൽ ദൂരൂഹതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha newsNew born death
News Summary - New born death
Next Story