ഓൺലൈൻ തട്ടിപ്പ്: വയോധികന് എട്ടു ലക്ഷം നഷ്ടമായി
text_fieldsകണ്ണൂർ: മുംബൈ പൊലീസ് എന്ന വ്യാജേന ഫോണിൽ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തി വയോധികന്റെ എട്ട് ലക്ഷം രൂപ തട്ടി. താണ സ്വദേശിയായ 85കാരന്റെ പണമാണ് നഷ്ടമായത്. കഴിഞ്ഞ ദിവസമാണ് ബാങ്ക് അക്കൗണ്ടിൽ അനധികൃതമായി പണം വന്നിട്ടുണ്ടെന്ന് അറിയിച്ച് മുംബൈ പൊലീസാണെന്ന് പരിചയപ്പെടുത്തി വയോധികനെ തേടി ഫോൺകാൾ എത്തിയത്. മുംബൈ പൊലീസിൽ ലഭിച്ച കേസ് ഒഴിവാക്കാനായി പണം നൽകണമെന്നും കേസ് റദ്ദായാൽ പണം തിരിച്ചുനൽകുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. വയോധികൻ എട്ട് ലക്ഷം അയച്ച് കൊടുത്തു. ശേഷം അവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാതായതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസ്സിലായത്. തുടർന്ന് കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് നൽകുകയായിരുന്നു.
പൊലീസ്, സി.ബി.ഐ ഓഫിസർമാർ ചമഞ്ഞും ബാങ്ക് അധികൃതരാണെന്ന വ്യാജേനയും നിരവധി പേരെയാണ് ഓൺലൈനിൽ തട്ടിപ്പിനിരയാക്കുന്നത്. വിദ്യാസമ്പന്നരും ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്നവരും അടക്കം തട്ടിപ്പിനിരയാകുന്നുണ്ട്. കഴിഞ്ഞദിവസം റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിന്റെ വലയില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ വീണിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.