Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right13കാരിയെ പീഡിപ്പിച്ച...

13കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്ന് മാതാവ്

text_fields
bookmark_border
child rape
cancel

ആലുവ: 13കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കുട്ടിയുടെ മാതാവ് രംഗത്ത്. പിതാവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അമ്മൂമ്മയുടെ സഹായത്തോടെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റു ചെയ്യാൻ ബിനാനിപുരം പൊലീസ് തയാറാകുന്നില്ലെന്നാണ് മാതാവ് പറയുന്നത്.

2023 ആഗസ്റ്റിൽ കിഴക്കെ കടുങ്ങല്ലൂരിൽ വാടകക്കു താമസിക്കുമ്പോഴായിരുന്നു പീഡനം നടന്നത്. കടുങ്ങല്ലൂരിലെ വീട്ടിലെത്തി പൊലീസ് വിശദ പരിശോധന നടത്തിയിരുന്നു. കുട്ടി മജിസ്ട്രേറ്റിനു മുൻപിൽ രഹസ്യമൊഴിയും നൽകിയിരുന്നു. എന്നാൽ, മൊഴി കൃത്യമായി പഠിപ്പിച്ചതാണെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം, പ്രതികളെ അറസ്റ്റു ചെയ്യാനോ സംഭവ സമയത്തെ ഇവരുടെ ടവർ ലൊക്കേഷൻ പരിശോധിക്കാനോ പൊലീസ് തയാറായിട്ടില്ല. പ്രതിപ്പട്ടികയിലുള്ള പിതാവും അമ്മൂമ്മയും കടുങ്ങല്ലൂരിൽ വന്നു പോകുന്നുണ്ട്. കുട്ടിയെ ഇൻസ്പെക്ടർ യൂനിഫോമിൽ ചോദ്യം ചെയ്ത് ഭയപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമം നടത്തിയതായും മാതാവ് ആരോപിക്കുന്നു.

സ്കൂളിൽ പോക്സോ നിയമത്തെക്കുറിച്ചുള്ള ക്ലാസിൽ പങ്കെടുത്ത ശേഷമാണ് കുട്ടി പീഡന വിവരം മാതാവിനോട് തുറന്നു പറഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child rapeMolesting Cse
News Summary - police are not ready to arrest the accused in the case of molesting a 13-year-old girl
Next Story